ഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍മാനുഫാക്ച്വറിംഗ് പിഎംഐ 16 മാസത്തെ ഉയരത്തില്‍ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി പെട്ടെന്ന് സാധ്യമാകില്ലെന്ന് യുഎസ് പ്രതിനിധി

ടാറ്റ ഗ്രൂപ്പ് ഓഹരിയില്‍ ബുള്ളിഷായി അനലിസ്റ്റുകള്‍

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ആറുസെഷനുകളില്‍ റെക്കോര്‍ഡ് ഉയരം കുറിച്ച ടാറ്റഗ്രൂപ്പ് ഓഹരിയാണ് ഇന്ത്യന്‍ ഹോട്ടല്‍സ്. വെള്ളിയാഴ്ചയും ആജീവനാന്ത ഉയരമായ 337.20 രൂപയിലേയ്‌ക്കെത്താന്‍ ഓഹരിയ്ക്കായി. എന്നാല്‍ പിന്നീട് വില്‍പ്പന സമ്മര്‍ദ്ദത്തിനടിപ്പെട്ട ഓഹരി 329.85 രൂപയിലേയ്ക്ക് വീണു.

അപ്‌ട്രെന്‍ഡ് തുടരുമെന്നുതന്നെയാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. ഹയര്‍ ഹൈ ഹയര്‍ ലോ പാറ്റണ്‍ രൂപപ്പെട്ടതിനാല്‍ കുതിപ്പ് തുടരുമെന്ന് ചോയ്‌സ് ബ്രോക്കിംഗ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാദിയ പറയുന്നു. 337 രൂപയില്‍ റെസിസ്റ്റന്‍സ് ഭേദിക്കുന്ന പക്ഷം പുതിയ ഉയരങ്ങള്‍ താണ്ടും.

310 തൊട്ടടുത്തതും അതുകഴിഞ്ഞ് 350ഉം ലക്ഷ്യവില നിശ്ചയിച്ച് സ്റ്റോക്ക് ഹോള്‍ഡ് ചെയ്യാന്‍ സുമീത് ബഗാദിയ പറയുന്നു. ഓരോ താഴ്ചയിലും ഓഹരി വാങ്ങാനാണ് ഐഐഎഫ്എല്‍ സെക്യൂരിറ്റീസിലെ അനുജ് ഗുപ്തയുടെ നിര്‍ദ്ദേശം.

350-360 രൂപയാണ് ലക്ഷ്യവില നിശ്ചയിക്കേണ്ടത്. 300-290 രൂപയില്‍ സ്റ്റോപ് ലെസ് വെക്കാനും ഗുപ്ത നിര്‍ദ്ദേശിച്ചു.

X
Top