കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

ജാഗ്രത അനിവാര്യമെന്ന് വിദഗ്ധര്‍

മുംബൈ: അസ്ഥിരമായെങ്കിലും പ്രതിവാര എക്‌സ്പയറി ദിനത്തില്‍ വിപണികള്‍ നേട്ടമുണ്ടാക്കി. സെന്‍സെക്സ് 164.99 പോയിന്റ് അഥവാ 0.25 ശതമാനം ഉയര്‍ന്ന് 65558.89 ലെവലിലും നിഫ്റ്റി 29.50 പോയിന്റ് അഥവാ 0.15 ശതമാനം ഉയര്‍ന്ന് 19413.80 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ആവേശകരമായ ആഗോള സൂചനകള്‍ പിന്‍പറ്റി ഗ്യാപ് അപ്പ് ഓപ്പണിഗാണ് നിഫ്റ്റി നടത്തിയത്.

പിന്നീട് റേഞ്ച് ബൗണ്ട് നീക്കം നടന്നെങ്കിലും, രണ്ടാം പകുതിയിലെ ഇടിവ് നേട്ടങ്ങള്‍ കുറച്ചു. മേഖലകള്‍ സമ്മിശ്ര പ്രകടനമാണ് നടത്തിയത്. ഐടിയും റിയല്‍റ്റിയും ശക്തമായ നേട്ടം കൈവരിച്ചപ്പോള്‍ ഊര്‍ജ്ജവും വാഹനവും മങ്ങി.

19300-19500 ഭേദിക്കാന്‍ നിഫ്റ്റിയ്ക്കായില്ല എന്നത് ഏകീകരണത്തെ സൂചിപ്പിക്കുന്നു, റെലിഗെയര്‍ ബ്രോക്കിംഗിലെ അജിത് മിശ്ര പറഞ്ഞു. അതേസമയം ആഗോള സൂചനകള്‍, പ്രത്യേകിച്ചും യുഎസില്‍ നിന്നുള്ളത് വിപണിയെ നേട്ടത്തില്‍ നിലനിര്‍ത്തും. ഈ ഘട്ടത്തില്‍ ജാഗ്രതയാണ് വേണ്ടത്.

നിക്ഷേപകര്‍, റിസ്‌ക്ക് മാനേജ്‌മെന്റില്‍ ശ്രദ്ധ പുലര്‍ത്തം, മിശ്ര നിര്‍ദ്ദേശിച്ചു.

X
Top