നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

52 ആഴ്ച ഉയരത്തില്‍ നിന്നും 53 ശതമാനം താഴെ അദാനി വില്‍മര്‍ ഓഹരി

മുംബൈ: ദുര്‍ബലമായ വിപണിയിലും അദാനി വില്‍മര്‍ വ്യാഴാഴ്ച നേട്ടമുണ്ടാക്കി. 2 ശതമാനം ഉയര്‍ന്ന് 395.25 രൂപയിലായിരുന്നു ക്ലോസിംഗ്. എങ്കിലും ഓഹരി ഇപ്പോഴും 52 ആഴ്ച ഉയരമായ 841.90 രൂപയില്‍ നിന്നും 53 ശതമാനം കുറഞ്ഞാണിരിക്കുന്നത്.

841.90 രൂപയാണ് 52 ആഴ്ച ഉയരം. അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിന്‍ഡര്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടാണ് ഓഹരിയെ പ്രധാനമായും ബാധിച്ചത്. ടിപ്സ് 2 ട്രേഡിലെ അഭിജീത് പറയുന്നതനുസരിച്ച് കമ്പനി ഓഹരി 420 റെസിസ്റ്റന്‍സിന് ചുവടെ ബെയറിഷായിരിക്കും. മാത്രമല്ല 389 രൂപയ്ക്ക് താഴെ എത്തുന്ന പക്ഷം ഓഹരി 365-340 രൂപയിലേയ്ക്ക് വീഴും.

എയ്ഞ്ചല്‍ വണ്ണിലെ അമര്‍ ഡിയോ സിംഗ് പറയുന്നതനുസരിച്ച് ഓഹരി ട്രെന്‍ഡ് ദുര്‍ബലമാണ്. 425-430 ഭേദിക്കാന്‍ ഓഹരിയ്ക്കാകില്ല. ദുര്‍ബലമായ നാലാംപാദം അതാണ് കാണിക്കുന്നത്.

കമ്പനിയുടെ നികുതി കഴിച്ചുള്ള ലാഭം മാര്‍ച്ചിലവസാനിച്ച പാദത്തില്‍ 60 ശതമാനം കുറഞ്ഞ് 93.6 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തില്‍ 234.29 കോടി രൂപ രേഖപ്പെടുത്തിയ സ്ഥാനത്താണിത്. വരുമാനം 7 ശതമാനം താഴ്ന്ന് 13872.6 കോടി രൂപയിലെത്തി.

X
Top