പശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾഓൺലൈൻ വാതുവെപ്പ് കേസ്: 1,810 കോടിയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടിപശ്ചിമേഷ്യൻ യുദ്ധം: രാജ്യത്ത് എൽപിജി നിയന്ത്രണം വന്നേക്കുംഇന്ത്യക്ക് ദീർഘകാലം യുറേനിയം നൽകുമെന്ന് കാനഡ; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഈ വർഷം

വിദേശ കറന്‍സി ബോണ്ടുകള്‍ റീപര്‍ച്ചേസ് ചെയ്യാനായി അദാനി പോര്‍ട്ട്‌സ് 130 മില്യണ്‍ ഡോളര്‍ സമാഹരിക്കുന്നു

ന്യൂഡല്‍ഹി: 130 മില്യണ്‍ ഡോളര്‍ വരെ കുടിശ്ശികയുള്ള കടത്തിനായി ടെന്‍ഡര്‍ വിളിച്ചതായി അദാനി പോര്‍ട്ട്‌സ് ഏപ്രില്‍ 24 ന് അറിയിച്ചു.വായ്പ ഭാഗികമായി തിരിച്ചടയ്ക്കുന്നതിനായാണ് ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്.

ഗ്രൂപ്പിന്റെ മൊത്തം കടത്തിന്റെ ഏകദേശം 39 ശതമാനം വിദേശ കറന്‍സി ബോണ്ടുകളാണ്. വിദേശ, ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നുള്ള ടേം ലോണുകള്‍ അടുത്ത വലിയ ഭാഗം വഹിക്കുന്നു. ഇത് തീര്‍ക്കുന്നതിനാണ് 2024 ല്‍ കാലാവധി പൂര്‍ത്തിയാകാനുള്ള സീനിയര്‍ നോട്ടുകള്‍ക്കായി ടെന്‍ഡര്‍ വിളിക്കുന്നത്.

ടെന്‍ഡര്‍ ഓഫര്‍ ബോര്‍ഡ് അംഗീകരിച്ചതായി അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ (എപിഎസ്ഇസെഡ്) സ്ഥിരീകരിച്ചു. സമാഹരിക്കുന്ന തുക ഉപയോഗിച്ച് ഫോറിന്‍ കറന്‍സി ബോണ്ടുകള്‍ റീപര്‍ച്ചേസ് ചെയ്യും.

തുടക്കമെന്ന നിലയില്‍ എപിഎസ്ഇസെഡിലെ 650 മില്യണ്‍ ഡോളറായിരിക്കും വാങ്ങുക. മറ്റ് അദാനി സ്ഥാപനങ്ങളുടെ ബോണ്ടുകളും റീപര്‍ച്ചേസ് ചെയ്യാന്‍ പദ്ധതിയുണ്ട്.

X
Top