പശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾഓൺലൈൻ വാതുവെപ്പ് കേസ്: 1,810 കോടിയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടിപശ്ചിമേഷ്യൻ യുദ്ധം: രാജ്യത്ത് എൽപിജി നിയന്ത്രണം വന്നേക്കുംഇന്ത്യക്ക് ദീർഘകാലം യുറേനിയം നൽകുമെന്ന് കാനഡ; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഈ വർഷം

9 ശതമാനം വളര്‍ച്ചയോടെ അദാനി പോര്‍ട്ട്സ്, കൈവരിച്ചത് റെക്കോര്‍ഡ് അളവ്

ന്യൂഡല്‍ഹി: അദാനി പോര്‍ട്ട്സ് ആന്റ് സ്പെഷ്യല്‍ എക്കണോമിക് സോണ്‍ ലിമിറ്റഡ് (എപിഎസ്ഇസെഡ്) കൈകാര്യം ചെയ്ത ചരക്ക് അളവ് 2022-23 സാമ്പത്തികവര്‍ഷത്തില്‍ 9 ശതമാനം വര്‍ദ്ധിച്ചു. മൊത്തം 339 ദശലക്ഷം ടണ്‍ ചരക്കാണ് അദാനി പോര്‍ട്ട്‌സ് കൈമാറ്റം ചെയ്തത്. ഇതൊരു റെക്കോര്‍ഡാണ്.

മാര്‍ച്ചില്‍ ഏകദേശം 32 ദശലക്ഷം ടണ്‍ കാര്‍ഗോ കമ്പനി കൈകാര്യം ചെയ്തു.മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 9.5 ശതമാനം ഉയര്‍ച്ച.2022 ജൂലൈയ്ക്ക് ശേഷം ഇതാദ്യമായാണ് അളവ് 30 ദശലക്ഷം കടക്കുന്നത്.

11 തുറമുഖങ്ങള്‍ മൊത്തം അളവിന്റെ 25 ശതമാനവും നിവര്‍ത്തിക്കുന്നു. പുറമെ വിഴിഞ്ഞം, ശ്രീലങ്കയിലെ കൊളംബോ എന്നിവിടങ്ങളില്‍ രണ്ട് പുതിയ ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖങ്ങള്‍ വികസിപ്പിച്ചുവരികയാണ്. മൊത്തം കണ്ടെയ്നര്‍ അളവ് 8.6 ദശലക്ഷം ടിഇയുകളായി (ഇരുപത് അടി തുല്യമായ യൂണിറ്റുകള്‍) ഉയര്‍ന്നു.

ഈ വര്‍ഷം കൈകാര്യം ചെയ്ത കണ്ടെയ്‌നര്‍ റേക്കുകള്‍ 500,000 ടിഇയു (24 ശതമാനം വര്‍ദ്ധനവ്).ബള്‍ക്ക് കാര്‍ഗോ 14 ദശലക്ഷം ടണ്‍. 62 ശതമാനം കുതിപ്പ്.

വര്‍ഷത്തില്‍ 155 ദശലക്ഷം ടണ്‍ ചരക്ക് കൈമാറ്റം നടത്തുന്ന മുന്ദ്ര, അതേസമയം, ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമായി തുടരുന്നു.

X
Top