വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

സംശയത്തിൻെറ നിഴലിൽ അദാനി ഗ്രൂപ്പിൻെറ മൗറീഷ്യസ് ഇടപാടുകൾ

ള്ളപ്പണം വെളുപ്പിക്കുന്നവരുടെയും കടലാസ് കമ്പനികളുടെയും ഉറവിടമെന്ന നിലയിൽ മൗറീഷ്യസിന് വ‍ർഷങ്ങളായി മേൽക്കൊയ്മയുണ്ട്. ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരായ ഹിൻഡൻബർഗ് ആരോപണത്തിലെ അദാനി ഗ്രൂപ്പിൻെറയും കുടുംബാംഗങ്ങളുടെ മൗറീഷ്യസ് നിക്ഷേപങ്ങളെക്കുറിച്ച് സൂചനയുണ്ടായിരുന്നു.

ഇന്ത്യയിലെ മുതലാളിമാർ നികുതി വെട്ടിപ്പ് നടത്തി പണ്ടും മൗറീഷ്യസിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഹിൻഡൻബ‍ർഗ് എത്തും മുമ്പ് അദാനിയുടെ മൗറീഷ്യസ് ഇടപാടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ അദാനിക്കമ്പനികളുടെ ഓഹരി മൂല്യം പെരുപ്പിച്ചത് മൗറീഷ്യസിലെ കടലാസ് കമ്പനികളിലൂടെയാണെന്ന വാദം ശക്തമാവുകയാണ്.

ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയും കൂട്ടാളികളും നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾ കള്ളപ്പണം വെളുപ്പിക്കുന്നതിനും ഓഹരി വില കൃത്രിമം നടത്തുന്നതിനുമുള്ള ഉപാധിയായി മൗറീഷ്യസിനെ ഉപയോഗിച്ചതായി ഹിൻഡൻബർഗും സൂചന നൽകുന്നു.

കരീബിയ മുതൽ യുഎഇ വരെയുള്ള ഷെൽ കമ്പനികളെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടെങ്കിലും, മൗറീഷ്യസിലെ സ്ഥാപനങ്ങൾ ഇപ്പോൾ സംശയത്തിൻെറ കരിനിഴലിലാണ്.

വിനോദുമായി ബന്ധമുള്ള 38 സ്ഥാപനങ്ങൾ മൗറീഷ്യസിലാണെന്നാണ് സൂചനകൾ. ചില കമ്പനികൾ ഇന്ത്യയിലെ കള്ളപ്പണം വെളുപ്പിക്കാൻ മൗറീഷ്യസിനെ ആശ്രയിച്ചിരുന്നു. ഇത് കൂടാതെ ഇതേ കമ്പനികളെ അദാനി ഗ്രൂപ്പ് ഓഹരികൾ വാങ്ങാനും ഓഹരികളുടെ മൂല്യം പെരുപ്പിക്കാനും ഉപയോഗിച്ചു എന്നതാണ് ഇപ്പോഴത്തെ വിവാദം.

അദാനി ഗ്രൂപ്പിൻെറ ദൈനംദിന കാര്യങ്ങളിൽ വിനോദ് അദാനിക്ക് യാതൊരു പങ്കുമില്ലെന്ന് അദാനി ഗ്രൂപ്പ് പറയുന്നുണ്ടെങ്കിലും ഇത് തെളിയിക്കാനായിട്ടില്ല. അദാനി പോർട്ട്‌ഫോളിയോയിലെ കമ്പനികളിലെ പൊതു ഓഹരി ഉടമകൾ എന്നതല്ലാതെയുള്ള ആരോപണങ്ങൾ എല്ലാം ഗ്രൂപ്പ് തള്ളിയിട്ടുണ്ട്.

മൗറീഷ്യസ് പോലുള്ള നികുതിയിളവുള്ള രാജ്യങ്ങളിൽ ബിസിനസുകൾ രജിസ്റ്റർ ചെയ്യുന്നത് നിയമവിരുദ്ധമല്ലെങ്കിലും അദാനി ഷെൽ കമ്പനികളുടെ കേന്ദ്രം എന്ന സൂചനയുമായി മൗറീഷ്യസ് വീണ്ടും ശ്രദ്ധേയമാവുകയാണ്.

അദാനിയുടെ കടലാസുകമ്പനികളെന്ന്‌ സംശയിക്കപ്പെടുന്ന മൗറീഷ്യസ്‌ കമ്പനികൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ, നികുതിവെട്ടിപ്പ്‌ തുടങ്ങിയവയിൽ നടപടി വേണമെന്ന ആവശ്യം നേരത്തെ ഉയ‍ർന്നിരുന്നു.

ഹിൻഡൻബ‍ർഗ് റിപ്പോർട്ടിന് മുമ്പുള്ള അഞ്ച് വർഷങ്ങളിൽ, അദാനി ഓഹരികൾ ഏറ്റവും വലിയ റാലി നടത്തിയിരുന്നു. ഗ്രൂപ്പിൻെറ മുൻനിര കമ്പനിയായ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ഓഹരികൾ മാത്രം ഏകദേശം 2,600 ശതമാനമാണ് ഉയർന്നത്.

ബെഞ്ച്മാർക്ക് നിഫ്റ്റി 50 സൂചിക നൽകിയതിനേക്കാൾ 41 മടങ്ങ് നേട്ടം.

X
Top