സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

ഗൾഫിൽ നിന്ന് 16,800 കോടി സമാഹരിക്കാൻ അദാനി ഗ്രൂപ്പ്

മുംബൈ: കടം പെരുകി വരുന്നതിനിടയിൽ ഗൾഫ് മേഖലയിൽ നിന്ന് ധനസമാഹരണത്തിന് ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി എന്റർപ്രൈസസിന്റെ നീക്കം.

അബൂദബി ഇൻവെസ്റ്റ്മെന്റ് അതോറിട്ടി, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിട്ടി എന്നിവയിൽ നിന്നും മറ്റുമായി 200 കോടി ഡോളർ (16,800 കോടി രൂപ) സമാഹരിക്കാനുളള ചർച്ചകൾ നടക്കുന്നുവെന്നാണ് വിവരം.

മൂലധന നിക്ഷേപത്തിനും ചില കടബാധ്യതകൾ തീർക്കാനും ഈ പണം ഉപയോഗിക്കുകയാണ് ഉദ്ദേശം. സ്ഥാപന നിക്ഷേപകർക്കായി ഇതിനായുള്ള ഓഹരി വിൽപന ഈ മാസാവസാനത്തോടെ നടന്നേക്കുമെന്നും സൂചനയുണ്ട്.

പറ്റിയ സ്ഥാപനങ്ങളെ കണ്ടെത്തി 16,600 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതി മെയ് 28ന് നടന്ന കമ്പനി ബോർഡ് യോഗം അംഗീകരിച്ചിരുന്നു. അദാനി എനർജി സൊല്യൂഷൻസ് കമ്പനി ജൂലൈ അവസാനം ഇത്തരത്തിൽ സ്ഥാപന നിക്ഷേപകർക്ക് ഓഹരി വിറ്റു.

100 കോടി ഡോളറാണ് ഇതുവഴി സമാഹരിച്ചത്. ഇന്ത്യയിലെ വിവിധ മ്യൂച്വൽ ഫണ്ട് കമ്പനികളും നോമുറ, ബ്ലാക് റോക്ക് പോലുള്ള വിദേശ സ്ഥാപനങ്ങളുമാണ് സഹകരിച്ചത്.

അദാനി എന്റർപ്രൈസസ് ചെറുകിട നിക്ഷേപകരിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് 800 കോടി രൂപ സമാഹരിച്ചത് കഴിഞ്ഞ മാസമാണ്.

അതേസമയം, അദാനി എന്റർപ്രൈസസിന്റെ കടബാധ്യത കഴിഞ്ഞ സാമ്പത്തിക വർഷം 32,590 കോടിയിൽ നിന്ന് 43,718 കോടി രൂപയായി വളർന്നു. 5,000 കോടിയുടെ ഹ്രസ്വകാല വായ്പകൾക്ക് പുറമെയാണിത്.

പുറത്തു നിന്നുള്ള വായ്പ 29,511 കോടിയിൽ എത്തിനിൽക്കുന്നു.

X
Top