രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇടിഞ്ഞു

ന്യൂഡല്‍ഹി: മാനേജ്‌മെന്റ് വരുമാന ലക്ഷ്യം പരിഷ്‌കരിക്കുകയും കമ്പനികളെ മൂഡീസ് തരംതാഴ്ത്തുകയും ചെയ്തതോടെ അദാനി ഗ്രൂപ്പ് ഓഹരികള്‍ തിങ്കളാഴ്ചയും ഇടിവ് നേരിട്ടു. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് 7 ശതമാനം, അദാനി പോര്‍ട്‌സ് & സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ 5.5 ശതമാനം, അദാനി ടോട്ടല്‍ ഗ്യാസ് 5 ശതമാനം, അദാനി ഗ്രീന്‍ എനര്‍ജി 5 ശതമാനം, അദാനി ട്രാന്‍സ്മിഷന്‍ 5 ശതമാനം, അദാനി വില്‍മര്‍ 5 ശതമാനം, എസിസി ലിമിറ്റഡ് 4 ശതമാനം, അംബുജ സിമന്റ് 6 ശതമാനം, അദാനി പവര്‍ 5 ശതമാനം, എന്‍ഡിടിവി 5ശതമാനം എന്നിങ്ങനെയാണ് ഓഹരികള്‍ നേരിട്ട തകര്‍ച്ച.

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ തങ്ങളുടെ വരുമാന വളര്‍ച്ചാ ലക്ഷ്യം 15 ശതമാനം മുതല്‍ 20 ശതമാനം വരെയാക്കിയാണ് അദാനി ഗ്രൂപ്പ് പരിഷ്‌ക്കരിച്ചത്. 40 ശതമാനം വളര്‍ച്ച കണക്കുകൂട്ടിയ സ്ഥാനത്താണിത്. ത്വരിതഗതിയിലുള്ള വളര്‍ച്ചയേക്കാള്‍ സാമ്പത്തിക സ്ഥിരതയില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് കമ്പനി.

ഇതിന്റെ ഭാഗമായി മൂലധന ചെലവുകള്‍ ഗണ്യമായി വെട്ടിചുരുക്കുന്നു. മാത്രമല്ല, അദാനി ഗ്രീന്‍ എനര്‍ജിയെയും മറ്റ് മൂന്ന് സ്ഥാപനങ്ങളെയും സംബന്ധിച്ച അനുമാനത്തില്‍ മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് കുറവ് വരുത്തി.വിപണി മൂല്യത്തിലുണ്ടായ ഇടിവ് ചൂണ്ടിക്കാട്ടിയാണ് നടപടി.

സ്വതന്ത്രമായി വ്യാപാരം ചെയ്യാവുന്ന ഓഹരികളുടെ അളവ് കുറയ്ക്കുമെന്ന് എംഎസ് സിഐ ഈയിടെ പ്രഖ്യാപിച്ചിരുന്നു. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ്, അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ്, എസിസി ലിമിറ്റഡ് എന്നിവയുടെ സൗജന്യ ഫ്‌ലോട്ട് മാറ്റാനുള്ള പദ്ധതികള്‍ എംഎസ് സിഐ പ്രഖ്യാപിച്ചു. ഈ മാറ്റങ്ങള്‍ ഫെബ്രുവരി 28 മുതല്‍ പ്രാബല്യത്തില്‍ വരും.

X
Top