ആഗോള വളര്‍ച്ചയുടെ എഞ്ചിന്‍ ഇന്ത്യയാവുമെന്ന് ലോക സാമ്പത്തിക ഫോറംലോകത്തെ ഏറ്റവും വേഗം വളരുന്ന സമ്പദ്‍വ്യവസ്ഥയെന്ന നേട്ടം നിലനിർത്തി ഇന്ത്യതാരിഫ് യുദ്ധത്തിന്റെ കരിനിഴലില്‍ ചൈനയുടെ തൊഴില്‍ മേഖലആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടിആളോഹരി വരുമാനം: ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം 141

82% ഓഹരികള്‍ എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്നും 20% താഴെ

ഹരി സൂചികയായ നിഫ്‌റ്റി സെപ്‌റ്റംബറില്‍ രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ നിന്നും ഏകദേശം അഞ്ച്‌ ശതമാനം മാത്രം താഴെ നില്‍ക്കുമ്പോള്‍ വിശാല വിപണി പൂര്‍ണമായി മുന്നേറ്റത്തില്‍ പങ്കെടുത്തിട്ടില്ല.

ഏകദേശം 82 ശതമാനം ഓഹരികള്‍-എന്‍എസ്‌ഇയില്‍ സജീവമായി വ്യാപാരം ചെയ്യുന്ന 2515 ഓഹരികളില്‍ 2077 എണ്ണം- ഇപ്പോഴും എക്കാലത്തെയും ഉയര്‍ന്ന വിലയുടെ 20 ശതമാനം താഴെയാണ്‌ വ്യാപാരം ചെയ്യുന്നത്‌.

67 ശതമാനം (1689) ഓഹരികള്‍ നിലവില്‍ എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്നും 30 ശതമാനത്തിലേറെ താഴെയാണ്‌. 22 ശതമാനം (547) ഓഹരികള്‍ 50 ശതമാനത്തിലേറെ ഇടിവ്‌ നേരിട്ടിട്ടുണ്ട്‌.

ഈ ഓഹരികള്‍ 2024 ജൂണിനു ശേഷം വിവിധ സമയങ്ങളിലാണ്‌ റെക്കോഡ്‌ വില രേഖപ്പെടുത്തിയിട്ടുള്ളത്‌. അതേ സമയം റെക്കോഡ്‌ വിലയില്‍ നിന്നുള്ള അകലം വിപണിയിലെ കരകയറ്റത്തില്‍ പഴയ വില തിരിച്ചുപിടിക്കാന്‍ ഭൂരിഭാഗം ഓഹരികള്‍ക്കും കഴിഞ്ഞിട്ടില്ലെന്നാണ്‌ വ്യക്തമാക്കുന്നത്‌.

വിവിധ മേഖലാ സൂചികകളുടെ പ്രകടനം കണക്കിലെടുക്കുമ്പോഴും ഈ പ്രവണത കാണാം. 30 നിഫ്‌റ്റി സൂചികകളില്‍ 25ഉം ഇപ്പോഴും നിഫ്‌റ്റിയും സെന്‍സെക്‌സും കൈവരിച്ച നേട്ടത്തിലെത്തിയിട്ടില്ല.

ഓഹരി വിപണിയിലെ മുന്നേറ്റം ചില പ്രത്യേക മേഖലകളെ കേന്ദ്രീകരിച്ചാണ്‌ എന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. കഴിഞ്ഞ വര്‍ഷം വിപണിയിലുണ്ടായ കുതിപ്പില്‍ ഒട്ടേറെ ഇടത്തരം, ചെറുകിട ഓഹരികള്‍ അന്യായമായ വിലയിലേക്കാണ്‌ കുതിച്ചുകയറിയത്‌.

വിപണിയില്‍ ഉണ്ടായ തിരുത്തലില്‍ ഇത്തരം ഓഹരികളുടെ വില കനത്ത ഇടിവിവന്‌ വിധേയമായി. പഴയ ഉയര്‍ന്ന വിലയിലേക്ക്‌ ഈ ഓഹരികള്‍ക്ക്‌ തിരികെ എത്താന്‍ കഴിയാത്തതിന്‌ കാരണം ഇവയുടെ വില അമിതമായതു കൊണ്ടു കൂടിയാണ്‌.

മിഡ്‌കാപ്‌, സ്‌മോള്‍കാപ്‌ വിഭാഗത്തിലെ ഒട്ടേറെ ഓഹരികള്‍ വിപണിയിലെ ഇപ്പോഴത്തെ മുന്നേറ്റത്തില്‍ കാര്യമായി പങ്കുകൊണ്ടിട്ടില്ല.

X
Top