ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

സൗരോര്‍ജ്ജ ഇന്‍സ്റ്റാലേഷനുകളില്‍ 167 ശതമാനം വര്‍ധന

ന്യൂഡൽഹി: 2024 ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യ 16.4 ജിഗാവാട്ട് സൗരോര്‍ജ്ജ ശേഷി കൂട്ടിച്ചേര്‍ത്തു. കാലതാമസം നേരിട്ട പദ്ധതികളുടെ കമ്മീഷന്‍ കാരണം 167 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

അതേസമയം 2023 ലെ ഒമ്പത് മാസ കാലയളവില്‍ രാജ്യം 6.2 ജിഗാവാട്ട് സൗരോര്‍ജ്ജ ശേഷിയാണ് സ്ഥാപിച്ചതെന്ന് യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനം അതിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

റിപ്പോര്‍ട്ട് അനുസരിച്ച്, ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ സോളാര്‍ ഇന്‍സ്റ്റാളേഷനുകള്‍ 78 ശതമാനം ഉയര്‍ന്ന് 3.5 ജിഗാവാട്ടായി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം മൂന്നാം പാദത്തിലെ 2 ജിഗാവാട്ടായിരുന്നു ഉല്‍പ്പാദനം.

2024 സെപ്റ്റംബര്‍ വരെ, ഇന്ത്യയുടെ ക്യുമുലേറ്റീവ് സ്ഥാപിത സോളാര്‍ കപ്പാസിറ്റി 89.1 ജിഗാവാട്ടാണ്. അതില്‍ 86 ശതമാനത്തിലധികം യൂട്ടിലിറ്റി സ്‌കെയില്‍ പ്രോജക്റ്റുകള്‍, കൂടാതെ 14 ശതമാനം ക്യുമുലേറ്റീവ് ഇന്‍സ്റ്റാളേഷനുകളുമാണ്.

ഇന്ത്യയുടെ സ്ഥാപിത ഊര്‍ജ്ജ ശേഷിയുടെ ഏകദേശം 20 ശതമാനവും പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ ശേഷിയുടെ 44 ശതമാനവും സോളാര്‍ ഇന്‍സ്റ്റാളേഷനുകളാണ്.

രാജസ്ഥാന്‍, ഗുജറാത്ത്, കര്‍ണാടക എന്നിവയാണ് മൊത്തം സ്ഥാപിതമായ വലിയ തോതിലുള്ള സോളാര്‍ ശേഷിയുള്ള ആദ്യ മൂന്ന് സംസ്ഥാനങ്ങള്‍.

X
Top