1,337 റെയിൽവേ സ്റ്റേഷനുകളുടെ മുഖം മാറും; ഈ വർഷം നൂറിലധികം പൂർത്തിയാകുംഹോർമുസ് അടച്ചത് യുഎസ്, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയ്ക്കു മാത്രമെന്ന് ഇറാൻഇന്ധനവില, രൂപയുടെ മൂല്യശോഷണം: ഇന്ത്യൻ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിൽഡിഎ കുടിശ്ശിക എട്ടു ഗഡുക്കളായി പിഎഫിലേക്ക്മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചു

ഈ വര്‍ഷം 16 കമ്പനികള്‍ ഐപിഒ വഴി സമാഹരിച്ചത്‌ 40,311 കോടി

വര്‍ഷം മെയ്‌ വരെ ഐപിഒ നടത്തിയ 16 കമ്പനികള്‍ ഓഹരി വില്‍പ്പന വഴി 40,311 കോടി രൂപ സമാഹരിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ മെയ്‌ വരെ ഐപിഒകളിലൂടെ സമാഹരിച്ചത്‌ 17,496 കോടി രൂപയായിരുന്നു. 2022ല്‍ ഇതുവരെ 50 കമ്പനികള്‍ സെബിക്ക്‌ ഐപിഒ നടത്തുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചു. ഇത്‌ 2007നു ശേഷമുള്ള ഉയര്‍ന്ന സംഖ്യയാണ്‌. 2007ല്‍ 121 കമ്പനികളാണ്‌ അപേക്ഷ നല്‍കിയത്‌.
ഈ വര്‍ഷം ഐപിഒകള്‍ വഴി കമ്പനികള്‍ സമാഹരിച്ചതിന്റെ പകുതി തുകയും എല്‍ഐസിക്കാണ്‌ ലഭിച്ചത്‌. എല്‍ഐസി ഐപിഒ വഴി 20,500 കോടി രൂപയാണ്‌ സമാഹരിച്ചത്‌. അതേ സമയം കമ്പനികള്‍ ഐപിഒക്ക്‌ നല്‍കുന്ന അപേക്ഷകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌. പ്രതികൂലമായ വിപണി കാലാവസ്ഥയാണ്‌ കമ്പനികളെ പ്രാഥമിക വിപണിയിലേക്ക്‌ കടക്കുന്നതില്‍ നിന്ന്‌ പിന്തിരിപ്പിക്കുന്നത്‌.
എല്‍ഐസി പോലുള്ള ഓഹരികളുടെ പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു. ഇഷ്യു വിലയില്‍ നിന്നും 30 ശതമാനം താഴെയായാണ്‌ എല്‍ഐസി ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്‌.

X
Top