മന:പൂര്‍വ്വം വരുത്തിയ വായ്പ കുടിശ്ശിക 88435 കോടി രൂപയായിആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ നിയമനത്തിന് ധനമന്ത്രാലയം അപേക്ഷ ക്ഷണിച്ചുജനുവരിയില്‍ 51 ലക്ഷം കോടി രൂപയുടെ 1050 കോടി റീട്ടെയ്ല്‍ ഡിജിറ്റല്‍ പെയ്മന്റുകള്‍പെയ്മന്റ് ഉത്പന്നങ്ങള്‍ അന്താരാഷ്ട്രവത്ക്കരിക്കണം – ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌വിദേശ നാണ്യ ശേഖരം മൂന്നുമാസത്തെ താഴ്ചയില്‍

ഈ വര്‍ഷം 16 കമ്പനികള്‍ ഐപിഒ വഴി സമാഹരിച്ചത്‌ 40,311 കോടി

വര്‍ഷം മെയ്‌ വരെ ഐപിഒ നടത്തിയ 16 കമ്പനികള്‍ ഓഹരി വില്‍പ്പന വഴി 40,311 കോടി രൂപ സമാഹരിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ മെയ്‌ വരെ ഐപിഒകളിലൂടെ സമാഹരിച്ചത്‌ 17,496 കോടി രൂപയായിരുന്നു. 2022ല്‍ ഇതുവരെ 50 കമ്പനികള്‍ സെബിക്ക്‌ ഐപിഒ നടത്തുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചു. ഇത്‌ 2007നു ശേഷമുള്ള ഉയര്‍ന്ന സംഖ്യയാണ്‌. 2007ല്‍ 121 കമ്പനികളാണ്‌ അപേക്ഷ നല്‍കിയത്‌.
ഈ വര്‍ഷം ഐപിഒകള്‍ വഴി കമ്പനികള്‍ സമാഹരിച്ചതിന്റെ പകുതി തുകയും എല്‍ഐസിക്കാണ്‌ ലഭിച്ചത്‌. എല്‍ഐസി ഐപിഒ വഴി 20,500 കോടി രൂപയാണ്‌ സമാഹരിച്ചത്‌. അതേ സമയം കമ്പനികള്‍ ഐപിഒക്ക്‌ നല്‍കുന്ന അപേക്ഷകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌. പ്രതികൂലമായ വിപണി കാലാവസ്ഥയാണ്‌ കമ്പനികളെ പ്രാഥമിക വിപണിയിലേക്ക്‌ കടക്കുന്നതില്‍ നിന്ന്‌ പിന്തിരിപ്പിക്കുന്നത്‌.
എല്‍ഐസി പോലുള്ള ഓഹരികളുടെ പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു. ഇഷ്യു വിലയില്‍ നിന്നും 30 ശതമാനം താഴെയായാണ്‌ എല്‍ഐസി ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്‌.

X
Top