വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

നിഫ്‌റ്റി 500 സൂചികയിലെ 136 ഓഹരികള്‍ക്ക്‌ 52 ആഴ്‌ചത്തെ താഴ്‌ന്ന വില

ഴിഞ്ഞ മൂന്ന്‌ മാസമായി ഓഹരി വിപണി കരടികളുടെ പിടിയില്‍ അമര്‍ന്നപ്പോള്‍ നിഫ്‌റ്റി 500 സൂചികയില്‍ ഉള്‍പ്പെട്ട നാലിലൊന്ന്‌ ഓഹരികളും ഒരു വര്‍ഷത്തെ താഴ്‌ന്ന വിലയിലേക്ക്‌ ഇടിഞ്ഞു.

ഡിസംബര്‍ ഒന്നിന്‌ രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ നിന്നും നിഫ്‌റ്റി 10 ശതമാനം ഇടിവ്‌ നേരിട്ടപ്പോള്‍ നിഫ്‌റ്റി 500 സൂചികയില്‍ ഉള്‍പ്പെട്ട 136 ഓഹരികളാണ്‌ 52 ആഴ്‌ചത്തെ താഴ്‌ന്ന വില രേഖപ്പെടുത്തിയത്‌. ഇതില്‍ 51 ഓഹരികളും ഡിസംബര്‍ ഒന്നിനു ശേഷം 20 ശതമാനത്തിലേറെ തിരുത്തല്‍ നേരിട്ടു.

136ല്‍ എട്ട്‌ ഓഹരികള്‍ നിഫ്‌റ്റി 50 സൂചികയില്‍ ഉള്‍പ്പെട്ടതാണ്‌. റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌, എച്ച്‌ഡിഎഫ്‌സി ലൈഫ്‌, വിപ്രോ, ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്‌ട്‌സ്‌, ദിവിസ്‌ ലബോറട്ടറീസ്‌, സിപ്ല, അദാനി പോര്‍ട്‌സ്‌, അദാനി എന്റര്‍പ്രൈസസ്‌ എന്നിവയാണ്‌ 52 ആഴ്‌ചത്തെ താഴ്‌ന്ന വില രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി വില്‍പ്പന നടത്തിയതാണ്‌ ഈ ഓഹരികള്‍ കനത്ത തിരുത്തലിന്‌ വിധേയമായതിന്‌ കാരണം. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പ്രധാനമായും നിക്ഷേപം നടത്തുന്നത്‌ സൂചികാധിഷ്‌ഠിത ഓഹരികളിലാണ്‌.

ഓഹരി വിപണിയിലെ ചാഞ്ചാട്ടം സമീപഭാവിയിലും തുടരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. യുഎസ്‌ ഫെഡറല്‍ റിസര്‍വ്‌ ഈയാഴ്‌ച പലിശനിരക്കു സംബന്ധിച്ച്‌ എന്ത്‌ തീരുമാനമെടുക്കുമെന്ന്‌ ഉറ്റുനോക്കുകയാണ്‌ വിപണി.

വിപണിയുടെ തുടര്‍ന്നുള്ള ഗതിയെ നിര്‍ണയിക്കുന്ന ഒരു പ്രധാന ഘടകമായിരിക്കും യുഎസ്‌ ഫെഡിന്റെ തീരുമാനം.

X
Top