ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

കൊച്ചി കപ്പല്‍ശാലക്ക് 1207.5 കോടിയുടെ വമ്പന്‍ കരാര്‍

കൊച്ചി കപ്പല്‍ശാലയ്ക്ക് 1207.5 കോടിയുടെ കരാര്‍ ലഭിച്ചു. അമ്പതോളം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) പങ്കാളിത്തം ഈ പദ്ധതിയിലുണ്ടാകും. 3500-ലധികം തൊഴിലവസരവും പ്രതീക്ഷിക്കുന്നു.

ഇന്ത്യന്‍ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയുടെ അറ്റകുറ്റപ്പണിക്കാണ് (റീഫിറ്റ് ആന്‍ഡ് ഡ്രൈ ഡോക്കിങ്–എസ്ആര്‍ഡിഡി) പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ള കരാര്‍.

നിശ്ചിത ഇടവേളകളില്‍ നടത്തുന്ന അറ്റകുറ്റപ്പണിയാണിത്. കഴിഞ്ഞ ഡിസംബറില്‍ നാവികസേനയുടെ യുദ്ധക്കപ്പലിന്റെ അറ്റകുറ്റപ്പണിക്കായി 488.25 കോടിയുടെ കരാറും കപ്പല്‍ശാല നേടിയിരുന്നു.

സെപ്തംബര്‍ 30ന് അവസാനിച്ച നടപ്പുസാമ്പത്തികവര്‍ഷത്തിൻ്റെ രണ്ടാം പാദത്തില്‍ 188.92 കോടി സംയോജിത അറ്റാദായം കപ്പൽശാല നേടിയിരുന്നു. നാല് ശതമാനമാണ് വളര്‍ച്ച.

കമ്പനിയുടെ പ്രവര്‍ത്തന വരുമാനം മുന്‍ വര്‍ഷം രണ്ടാം പാദത്തിലെ 1011.71 കോടിയില്‍ നിന്ന് 13 ശതമാനം വര്‍ധിച്ച് 1143.19 കോടിയായെന്നും കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 181.52 കോടിയായിരുന്നു.

X
Top