
ന്യൂഡൽഹി: ഇന്ത്യയുടെ കൽക്കരി ഇറക്കുമതി ഈ വർഷം ഓഗസ്റ്റിൽ 18.26 ദശലക്ഷം ടൺ (എംടി) ആയി കുറഞ്ഞു. 12.08 ശതമാനം വാര്‍ഷിക ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 20.77 എംടി ഇറക്കുമതി ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്.
ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ മൊത്തത്തിലുള്ള കൽക്കരി ഇറക്കുമതി 10.3 ശതമാനം കുറഞ്ഞ് 103.93 എംടി ആയെന്നും എംജംഗ്ഷൻ സർവീസസ് ലിമിറ്റഡ് സമാഹരിച്ച കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷം സമാന കാലയളവില്‍ ഇത് 115.93 എംടിയില്‍ കൂടുതലായിരുന്നു ഇത്.
ആഗസ്‍റ്റില്‍, കോക്കിംഗ് ഇതര കൽക്കരി ഇറക്കുമതി മുന്‍ വര്‍ഷം ഓഗസ്‍റ്റിലെ 13.85 എംടിയില്‍ നിന്ന് 10.52 എംടിയായി കുറഞ്ഞു. കോക്കിംഗ് കൽക്കരി ഇറക്കുമതി 4.62 എംടി ആണ്, ഇത് 2023 ഓഗസ്റ്റിൽ റിപ്പോർട്ട് ചെയ്ത അളവിന് തുല്യമാണ്.
ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ, കോക്കിംഗ് ഇതര കൽക്കരി ഇറക്കുമതി 62.87 എംടി ആയി, മുൻവർഷം സമാന കാലയളവിലെ 80.64 മെട്രിക് ടണ്ണിനെക്കാൾ കുറവാണ് ഇത്.
2023-24 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ കോക്കിംഗ് കൽക്കരി ഇറക്കുമതി 25.75 എംടി ആയിരുന്നു, 2022-23 ഏപ്രിൽ-ഓഗസ്‌റ്റിൽ രേഖപ്പെടുത്തിയ 23.16 എംടിയേക്കാള്‍ കൂടുതലാണ് ഇത്.
ആഭ്യന്തര കൽക്കരി ഉൽപാദനത്തിന്റെ 80 ശതമാനവും കോൾ ഇന്ത്യയുടെ സംഭാവനയാണ്. 2023-24ൽ 1012 മെട്രിക് ടൺ കൽക്കരി ഉൽപ്പാദനമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.






