നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബോണ്ടുകള്‍ക്ക് വ്യാഴാഴ്ച തിരിച്ചടിയേറ്റു. എമേര്‍ജിംഗ് മാര്‍ക്കറ്റ് ഡെബ്റ്റ് സൂചികയിലേക്ക് പരിഗണിക്കാന്‍ ജെപി മോര്‍ഗന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണിത്. ഇതോടെ രാജ്യത്തെ 10 വര്‍ഷ സോവറിന്‍ ബോണ്ട് യീല്‍ഡ് 10 ബേസിസ് പോയിന്റ് ഉയര്‍ന്ന് 3 മാസത്തെ ഉയരം കുറിച്ചു.

നിലവില്‍ബോണ്ട് യീല്‍ഡ് 7.46% എന്ന ഉയര്‍ന്ന നിലയിലാണുള്ളത്. ഇന്ത്യന്‍ ബോണ്ടുകളെ തങ്ങളുടെ സൂചികയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് ജെപി മോര്‍ഗന്‍ തീരുമാനിക്കുകയായിരുന്നു. പകരം അവയെ നിരീക്ഷിക്കന്‍ തീരുമാനിച്ചു.

ഇതോടെ രാജ്യത്തെ ബോണ്ടുകളുടെ ആഗോള വിപണി പ്രവേശനം അവതാളത്തിലാവുകയായിരുന്നു. അന്താരാഷ്ട്ര ക്രൂഡ് ഓയിയില്‍ വില വര്‍ദ്ധനവും ബോണ്ട് വില കുറച്ചു. ഒപെക് പ്ലസ് ഉത്പാദനം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ബ്രെന്റ്, ഡബ്ല്യുടിഐ സൂചികകള്‍ രണ്ട്മാസത്തെ ഉയരത്തിലാണുള്ളത്.

അതേസമയം, രൂപയുടെ മൂല്യം 0.14 ശതമാനം ഇടിഞ്ഞ് 81.63 എന്ന നിലയിലെത്തി.

X
Top