നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

സൈഡസ് ലൈഫ് സയൻസസിന്റെ മരുന്നിന് യുഎസ്എഫ്ഡിഎയുടെ അനുമതി

മുംബൈ: സൈഡസ് ലൈഫ് സയൻസസിന്റെ ക്യാപ്‌സൂളിന് യുഎസ്എഫ്ഡിഎയുടെ അനുമതി ലഭിച്ചു. കാരിപ്രാസിൻ ക്യാപ്‌സ്യൂളുകളുടെ വിപണനത്തിനാണ് കമ്പനിക്ക് യുഎസ് ഹെൽത്ത് റെഗുലേറ്ററുടെ അന്തിമ അനുമതി ലഭിച്ചത്. ഈ അനുമതിക്ക് പിന്നാലെ കമ്പനിയുടെ ഓഹരികൾ 1.51 ശതമാനം ഉയർന്ന് 380 രൂപയിലെത്തി.

സ്കീസോഫ്രീനിയയുടെ ചികിത്സയ്ക്കും ബൈപോളാർ I ഡിസോർഡറുമായി ബന്ധപ്പെട്ട മിക്സഡ് എപ്പിസോഡുകളുടെ നിശിത ചികിത്സയ്ക്കും ഉപയോഗിക്കുന്ന ഒരു വിഭിന്ന ആന്റി സൈക്കോട്ടിക്കാണ് കരിപ്രാസിൻ. അഹമ്മദാബാദിലെ ഗ്രൂപ്പിന്റെ ഫോർമുലേഷൻ നിർമ്മാണ കേന്ദ്രത്തിലാണ് മരുന്ന് നിർമ്മിക്കുന്നത്.

വിൽപ്പന ഡാറ്റ അനുസരിച്ച് കാരിപ്രാസൈൻ കാപ്‌സ്യൂൾസിന് യുണൈറ്റഡ് സ്റ്റേറ്റ്സിൽ 2.39 ബില്യൺ ഡോളറിന്റെ വാർഷിക വിൽപ്പനയുണ്ട്.

ഒരു ആഗോള ലൈഫ് സയൻസസ് കമ്പനിയാണ് സൈഡസ് ലൈഫ് സയൻസസ്. ഇത് ഹെൽത്ത് കെയർ തെറാപ്പികളുടെ വിശാലമായ ശ്രേണി വികസിപ്പിക്കുകയും നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു. കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 11.7% ഇടിഞ്ഞ് 518.3 കോടി രൂപയായി കുറഞ്ഞിരുന്നു.

X
Top