യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

സൈഡസിന്റെ കാൻസർ ചികിത്സ മരുന്നിന് യുഎസ്എഫ്ഡിഎയുടെ അനുമതി

മുംബൈ: സൈഡസ് ലൈഫ് സയൻസസിന്റെ കാൻസർ ചികിത്സ മരുന്നിന് യുഎസ്എഫ്ഡിഎയുടെ അനുമതി ലഭിച്ചു. ക്യാൻസർ ചികിത്സ മരുന്നായ ലെനാലിഡോമൈഡിന്റെ വിപണനത്തിനാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (യുഎസ്എഫ്ഡിഎ) അനുമതി ലഭിച്ചതെന്ന് ഫാർമ സ്ഥാപനം സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു.

മുമ്പ് കാഡില ഹെൽത്ത്‌കെയർ എന്നറിയപ്പെട്ടിരുന്ന കമ്പനിക്ക് 5 മില്ലിഗ്രാം, 10 മില്ലിഗ്രാം, 15 മില്ലിഗ്രാം, 25 മില്ലിഗ്രാം എന്നിങ്ങനെ വീര്യത്തിലുള്ള മരുന്ന് പുറത്തിറക്കുന്നതിനാണ് താൽക്കാലിക അനുമതി ലഭിച്ചത്.

വിവിധ തരത്തിലുള്ള ക്യാൻസറുകളുടെ ചികിത്സയ്ക്കായാണ് ലെനാലിഡോമൈഡ് ഉപയോഗിക്കുന്നത്. ക്യാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കുകയോ നിർത്തുകയോ ചെയ്യുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്.

അഹമ്മദാബാദിലെ ഗ്രൂപ്പിന്റെ ഫോർമുലേഷൻ നിർമ്മാണ കേന്ദ്രത്തിലാകും മരുന്ന് നിർമ്മിക്കുക. ഈ അനുമതി ലഭിച്ച പ്രഖ്യാപനത്തെത്തുടർന്ന് സൈഡസ് ലൈഫ് സയൻസസിന്റെ ഓഹരികൾ 0.20 ശതമാനത്തിന്റെ നേരിയ നേട്ടത്തിൽ 376 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

X
Top