എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപീന്ദർ ഗോയൽ ശതകോടീശ്വര ക്ലബ്ബിൽ

ണ്‍ലൈന്‍ ഭക്ഷണ ഡെലിവെറി സ്ഥാപനമായ സൊമാറ്റോയുടെ ഓഹരികളിന്നലെ 4 ശതമാനം ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന വില തൊട്ടു. ഇതോടെ സ്ഥാപകനും സിഇഒയുമായ ദീപീന്ദര്‍ ഗോയല്‍ ശതകോടീശ്വര ക്ലബിലേക്ക് കടന്നു.

ഇന്നലെ ഓഹരി വില ഉയര്‍ന്നതോടെ സൊമാറ്റോയുടെ വിപണി മൂല്യം ആദ്യമായി രണ്ട് ലക്ഷം കോടിയെന്ന നാഴികക്കല്ലും കടന്നു. ഗോയലിന്റെ ആസ്തി 8,300 കോടിയും പിന്നിട്ടു. ഇതോടെ 41-ാം വയസില്‍ ഇന്ത്യയുടെ റിച്ചസ്റ്റ് പ്രൊഫഷണല്‍ മാനേജര്‍ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഗോയല്‍.

2023 ജൂലൈയിലെ താഴ്ചയില്‍ നിന്ന് 300 ശതമാനത്തോളമാണ് ഓഹരി കുതിച്ചു കയറിയത്. 73 രൂപയില്‍ നിന്ന് ഓഹരി വില 232 രൂപയിലെത്തി.

സൊമാറ്റോയില്‍ ഗോയലിന് 36.95 കോടി ഓഹരികളാണുള്ളത്. കമ്പനിയുടെ 4.24 ശതമാനം ഓഹരി വിഹിതം വരുമിത്. ക്വിക്ക് കൊമേഴ്‌സ് ബിസിനസായ ബ്ലിങ്കിറ്റിന്റെ കരുത്തുറ്റ പ്രകടനമാണ് സൊമാറ്റോയുടെ ഓഹരി വില ഉയര്‍ത്തിയത്.

എതിരാളികളായ സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ടിനെയും സെപ്‌റ്റോയെയും മറികടക്കുന്ന പ്രകടനമാണ് ബ്ലിങ്കിറ്റ് കാഴ്ചവയ്ക്കുന്നത്. പ്രതീക്ഷിച്ചതിലും വേഗത്തില്‍ കമ്പനി ലാഭത്തിലാകുമെന്നതാണ് കണക്കുകൂട്ടല്‍.

2025ന്റെ ആദ്യ പാദത്തില്‍ ബ്ലിങ്കിറ്റ് ലാഭത്തിലേക്കെത്തുമെന്ന് സൊമാറ്റോ സൂചിപ്പിച്ചിരുന്നു.

X
Top