ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

സാമ്പത്തിക സാക്ഷരതയിലും വായ്പകൾ സ്വയം കൈകാര്യം ചെയ്യുന്നതിലും സ്ത്രീകളുടെ മുന്നേറ്റമെന്ന് നിതി ആയോഗ്

മുംബൈ: രാജ്യത്ത് സാമ്പത്തിക സാക്ഷരതയിലും വായ്പകൾ സ്വയം കൈകാര്യം ചെയ്യുന്നതിലും സ്ത്രീകളുടെ മുന്നേറ്റമെന്ന് നിതി ആയോഗിന്റെ റിപ്പോർട്ട്. 2024 ഡിസംബറിലെ കണക്കുപ്രകാരം 2.7 കോടി സ്ത്രീകൾ സ്വയം വായ്പകൾ കൈകാര്യം ചെയ്യുന്നുണ്ടെന്നും മുൻവർഷത്തേക്കാൾ 42 ശതമാനമാണ് വർധനയെന്നും നിതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യം പറഞ്ഞു.

സാമ്പത്തിക സാക്ഷരതയിൽ സ്ത്രീകൾ ഏറെ മികവുകാട്ടുന്നു എന്ന സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു. വായ്പകളെടുത്തിരുന്നവർ എന്നതിൽ നിന്ന് ബിസിനസ് വ്യക്തികൾ എന്ന നിലയിലേക്ക് ഉയരാൻ അവർക്ക് കഴിയുന്നു.

ട്രാൻസ്‍യൂണിയൻ സിബിലുമായി ചേർന്നാണ് ‘കടക്കാരിൽ നിന്ന് ഉൽപാദകരിലേക്ക്, സാമ്പത്തിക വളർച്ചയിൽ സ്ത്രീകളുടെ പങ്ക്’ എന്ന റിപ്പോർട്ട് തയാറാക്കിയത്. വായ്പകൾ സ്വയം കൈകാര്യം ചെയ്യുകയും ക്രെഡിറ്റ് സ്കോറിൽ അച്ചടക്കം പാലിക്കുകയും ചെയ്യുന്നതിൽ സ്ത്രീകളുടെ വിഹിതം 17.89 ശതമാനത്തിൽ നിന്നുയർന്ന് 19.43 ശതമാനമായി. മെട്രോ നഗരങ്ങളിൽ വളർച്ച 30 ശതമാനമാണെങ്കിൽ മെട്രോ-ഇതര നഗരങ്ങളിൽ 48 ശതമാനമാണ്.

മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, തെലങ്കാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളാണ് സ്വയം പര്യാപ്തരായ സ്ത്രീകളുടെ പങ്കാളിത്തത്തിൽ (49%) ഏറ്റവും മുന്നിൽ. കഴിഞ്ഞ 5 വർഷത്തിനിടെ ഏറ്റവുമധികം വാർഷിക വളർച്ച (സിഎജിആർ) കുറിച്ചത് രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവയാണ്.

2019നുശേഷം ബിസിനസ് വായ്പകളിൽ സ്ത്രീകളുടെ പങ്ക് 14 ശതമാനം ഉയർന്നു. സ്വർണപ്പണയ വായ്പകളിൽ വർധന 6 ശതമാനം. 2024 ഡിസംബറിലെ കണക്കുപ്രകാരം മൊത്തം ബിസിനസ് വായ്പാ ഇടപാടുകാരിൽ 35% സ്ത്രീകളാണ്.

X
Top