വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

നിരക്കുയര്‍ത്തി ഫെഡ് റിസര്‍വ്, താഴ്ച വരിച്ച് വാള്‍സ്ട്രീറ്റ്

ന്യൂയോര്‍ക്ക്: മാന്ദ്യം സഹിക്കാന്‍ തയ്യാറെന്ന സൂചന നല്‍കി ഫെഡ് റിസര്‍വ് പലിശ നിരക്ക് 75 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു. ഇത് മൂന്നാം തവണയാണ് ഈ വര്‍ഷം കേന്ദ്രബാങ്ക് നിരക്ക് ഉയര്‍ത്തുന്നത്. വര്‍ഷാവസാനത്തിന് മുമ്പ് 1.25 ശതമാനം കൂടി വര്‍ധനവ് പ്രതീക്ഷിക്കപ്പെടുന്നു.

പണപ്പെരുപ്പ പ്രശ്‌നത്തിന്റെ തോത് മനസ്സിലാക്കാന്‍ വൈകിയതിനെ തുടര്‍ന്ന് വിമര്‍ശനമേറ്റുവാങ്ങേണ്ടി വന്ന ഉദ്യോഗസ്ഥര്‍, പിടിച്ചുനില്‍ക്കാന്‍ യുദ്ധസമാന നടപടികളെടുക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാത്രമല്ല, വളര്‍ച്ച അനുമാനം വെട്ടിച്ചുരുക്കാനും വിദഗ്ധര്‍ തയ്യാറായി. വളര്‍ച്ചാക്കുറവുണ്ടാകുമെന്ന് ഫെഡ് റിസര്‍വ് ചെയര്‍ ജെറോം പവല്‍ തന്നെ സമ്മതിക്കുന്നു.

അതേസമയം മാന്ദ്യമുണ്ടാകുമെന്ന് പറയാന്‍ അദ്ദേഹം തയ്യാറല്ല. തൊഴിലില്ലായ്മ കൂടുമെന്നും സമ്പദ് വ്യവസ്ഥയുടെ സോഫ്റ്റ് ലാന്റിംഗ് വെല്ലുവിളികള്‍ നിറഞ്ഞതാകുമെന്നും പവല്‍ മുന്നറിയിപ്പ് നല്‍കി. നിരക്ക് വര്‍ദ്ധനവിനെ തുടര്‍ന്ന് വാള്‍സ്ട്രീറ്റ് സൂചികകള്‍ ബുധനാഴ്ച കൂപ്പുകുത്തി.

ഡൗ ജോണ്‍സ് രണ്ട് മാസത്തിനു ശേഷമുള്ള താഴ്ന്ന നില രേഖപ്പെടുത്തിയപ്പോള്‍ നാസ്ഡാക്ക് , എസ്ആന്റ്പി500 എന്നിവ ജൂലൈ 1 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്. ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് (.ഡിജെഐ) 522.45 പോയിന്റ് അഥവാ 1.7 ശതമാനം ഇടിഞ്ഞ് 30,183.78 ലും സ് ആന്റ് പി 500 (.എസ്പിഎക്‌സ്) 66 പോയിന്റ് അഥവാ 1.71 ശതമാനം നഷ്ടത്തില്‍ 3,789.93 ലെവലിലും നാസ്ഡാക്ക് കോമ്പോസിറ്റ് 8 പോയിന്റ് (1.79%), 11,220.19 ലെവലിലും ക്ലോസ് ചെയ്തു.

X
Top