ഇന്ത്യയുടെ വാഹന കയറ്റുമതിയില്‍ 22 ശതമാനത്തിന്റെ വര്‍ധന15,851 കോടി രൂപയുടെ വ്യാജ ഐടിസി ക്ലെയ്മുകള്‍ കണ്ടെത്തി ജിഎസ്ടി ഉദ്യോഗസ്ഥര്‍ഓഗസ്റ്റില്‍ ആര്‍ബിഐ നിരക്ക് കുറച്ചേയ്ക്കുമെന്ന് പിഎന്‍ബി മെറ്റ്‌ലൈഫ് സിഐഒ, വാഹനങ്ങളുടെ എണ്ണത്തിലെ വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടിയാകുംഇന്ത്യ-ഇഎഫ്ടിഎ സ്വതന്ത്ര വ്യാപാര കരാര്‍ ഒക്ടോബര്‍ 1 ന് പ്രാബല്യത്തില്‍ വരുംഇന്ധന വില കുറയ്ക്കാനാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

തുടര്‍ച്ചയായ മൂന്ന് പാദങ്ങളില്‍ നഷ്ടത്തിലായി വാള്‍സ്ട്രീറ്റ് സൂചികകള്‍

ന്യൂയോര്‍ക്ക്: പ്രക്ഷുബ്ധമായ പാദത്തിന്റെ ഫിനിഷിംഗ് ലൈനില്‍ വാള്‍സ്ട്രീറ്റ് സൂചികകള്‍ക്ക് കാലിടറി. രണ്ട് പതിറ്റാണ്ടിനിടയിലെ കുത്തനെയുള്ള ഇടിവ് നേരിട്ടാണ് എസ്ആന്റ്പി500 വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ചരിത്രത്തിലെ ഉയര്‍ന്ന പണപ്പെരുപ്പം, പലിശനിരക്ക്, മാന്ദ്യഭീതി എന്നിവയാണ് സൂചികകളെ തളര്‍ത്തുന്നത്.

തുടക്കത്തില്‍ ചെറിയ റാലി റദ്ദാക്കി മൂന്ന് പ്രധാന സൂചികകളും കുത്തനെ താഴ്ന്നു. ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് 500.1 പോയിന്റ് അഥവാ 1.71 ശതമാനം ഇടിഞ്ഞ് 28,725.51 ലെവലിലും എസ് ആന്റ് പി 500 54.85 പോയിന്റ് അഥവാ 1.51 ശതമാനം നഷ്ടപ്പെട്ട് 3,585.62 ലെവലിലും നാസ്ഡാക്ക് കോമ്പോസിറ്റ് 161.89 പോയിന്റ് അഥവാ 1.51 ശതമാനം ഇടിഞ്ഞ് 10,575.62 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

ഇതോടെ എസ് ആന്റ് പിയും ഡൗവും തുടര്‍ച്ചയായ മൂന്നാം പ്രതിവാര ഇടിവും മൂന്ന് സൂചികകളും തുടര്‍ച്ചയായ രണ്ടാം പ്രതിമാസ നഷ്ടവും രേഖപ്പെടുത്തി. ഇതോടെ വാള്‍സ്ട്രീറ്റ് ഒരു വര്‍ഷത്തെ ആദ്യ ത്രൈമാസ (പാദ)തകര്‍ച്ച നേരിട്ടു. എസ്ആന്റ്പി,നസ്ദാഖ് എന്നിവയുടെ 2008 ന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ നഷ്ടം, ഡൗവിന്റെ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ത്രൈമാസ വീഴ്ച എന്നിങ്ങനെയുള്ള പ്രത്യേകതകളും വാള്‍സ്ട്രീറ്റ് തകര്‍ച്ചയ്ക്കുണ്ട്.

X
Top