തിരഞ്ഞെടുപ്പിന് മുമ്പുള്ള സൗജന്യങ്ങൾക്കെതിരെ സുപ്രീംകോടതിഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെന്ന് പീയുഷ് ഗോയൽരാജ്യത്ത് ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും എണ്ണ വിലയിൽ അനക്കമില്ലഇന്‍വസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി: 55,000 കോടിയുടെ പദ്ധതികള്‍ നിര്‍മ്മാണം തുടങ്ങിഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ വർധിപ്പിച്ച നടപടി യുഎസ് സുപ്രീം കോടതി റദ്ദാക്കി; പ്രസിഡൻ്റ് ട്രംപിന് കനത്ത തിരിച്ചടി

വേതന വർധനവുമായി ഫോക്സ് വാഗൻ

ടെന്നസി: തൊഴിലാളി സംഘടനകളുടെ പ്രതിഷേധം ഫലം കണ്ടു. ഒടുവിൽ തൊഴിലാളികൾക്ക് വേതനം കൂട്ടി നൽകി ഫോക്സ് വാഗൻ. ബുധനാഴ്ചയാണ് ടെന്നസിയിലെ ഫാക്ടറി തൊഴിലാളികള്‍ക്കാണ് 11 ശതമാനം ശമ്പള വർധനവ് വരുന്നത്.

യുണൈറ്റസ് ഓട്ടോ വർക്കേഴ്സ് യൂണിയന്‍ ഏറെകാലമായി നടത്തിയ പോരാട്ടത്തിനാണ് ഫലം കാണുന്നത്. നേരത്തെ ഡിറ്റ്രോയിറ്റിലുള്ള മൂന്ന് വാഹന നിർമ്മാതാക്കളിൽ നിന്ന് തൊഴിലാളികള്‍ക്ക് വേതവ വർധനവ് വാങ്ങി നൽകാന്‍ തൊഴിലാളി സംഘടനയ്ക്ക് സാധിച്ചിരുന്നു.

ആറ് ആഴ്ചയോളം തുടർച്ചയായി തൊഴിലാളികള്‍ സമരത്തിലായതിന് പിന്നാലെയാണ് പ്രമുഖ വാഹന നിർമ്മാതാക്കളില്‍ നിന്ന് ശമ്പള വർധനവും ആനുകൂല്യങ്ങളും അനുവദിച്ച് കിട്ടുന്നത്.

തൊഴിലാളി സംഘടനകളില്‍ അംഗമായ ആയിരക്കണക്കിന് പേരാണ് സമരങ്ങളുടെ ഭാഗമായത്.

തൊഴിലാളി സംഘടനകള്‍ വലിയ രീതിയിൽ ശ്രദ്ധ നേടാന്‍ തുടങ്ങിയതിന് പിന്നാലെ ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട, ടൊയോറ്റ എന്നീ വാഹന നിർമ്മാതാക്കള്‍ തൊഴിലാളി സംഘടനകളില്‍ അംഗമല്ലാത്ത ജീവനക്കാർക്ക് വേതനം അടക്കം അടുത്തയിടെ വർധിപ്പിച്ചിരുന്നു.

ടെസ്ല അടക്കമുള്ള വാഹന നിർമ്മാണ ശാലകളില്‍ തൊഴിലാളി സംഘടനകൾ രൂപീകരിക്കുന്നതിൽ യൂണിയനുകള്‍ വിജയം കണ്ടിരുന്നു. മറ്റ് വാഹന നിർമ്മാതക്കളേക്കാള്‍ ലാഭമുണ്ടാക്കുന്ന ടെസ്ല ഇനിയും വേത വർധനവ് പ്രഖ്യാപിച്ചിട്ടില്ല.

ഡിസംബർ മാസം മുതൽ ഫോക്സ് വാഗന്റെ പുതുക്കിയ ശമ്പളം പ്രാവർത്തികമാകും.

X
Top