ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

വിനോദ് തന്തിയെ സുസ്ലോൺ സിഎംഡിയായി നിയമിച്ചു

മുംബൈ: സുസ്‌ലോൺ എനർജി സ്ഥാപകൻ തുളസി തന്തിയുടെ രണ്ടാമത്തെ സഹോദരനും കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ വിനോദ് തന്തിയെ അതിന്റെ ചെയർമാനും എംഡിയുമായി നിയമിച്ച് സുസ്‌ലോൺ എനർജി.

1995 ഏപ്രിലിൽ സുസ്ലോണിന്റെ ബോർഡിൽ നിയമിതനായ വിനോദ് (60), ഒക്‌ടോബർ ഒന്നിന് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ തുളസിക്ക് പകരക്കാരനായാണ് ചുമതലയേൽക്കുന്നത്. പൂനെ ആസ്ഥാനമായുള്ള കാറ്റാടി യന്ത്ര നിർമ്മാതാവ് അടുത്തിടെ ബാലൻസ് ഷീറ്റ് മെച്ചപ്പെടുത്താൻ ശ്രമിക്കുകയും 2,500 കോടിയിലധികം വരുന്ന കടം വീട്ടാൻ 1,200 കോടി രൂപയുടെ അവകാശ ഇഷ്യു നടത്തുകയും ചെയ്തിരുന്നു.

സുസ്ലോണിൽ ഏകദേശം 15 ശതമാനം ഓഹരിയുള്ള ടാന്റിസും,14% ഓഹരിയുള്ള സൺ ഫാർമസ്യൂട്ടിക്കൽസ് സ്ഥാപകൻ ദിലീപ് ഷാംഗ്‌വിയും കമ്പനിയുടെ അവകാശ ദാനത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. അവകാശ ഇഷ്യു ഒക്ടോബർ 11 ന് ആരംഭിച്ച് ഒക്ടോബർ 20 ന് അവസാനിക്കും.

വിനോദിന്റെ നിയമനത്തിന് പുറമെ തുളസിയുടെ ഇളയ സഹോദരനായ ഗിരീഷ് തന്തിയെ (52) സുസ്ലോണിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനായി നിയമിച്ചു. തുളസി കമ്പനി സ്ഥാപിച്ച വർഷം മുതൽ ഗിരീഷ് സുസ്ലോണിന്റെ ബോർഡിൽ അംഗമാണ്.

X
Top