കേരള പദ്ധതിക്ക് 100 കോടി, മനുഷ്യ- വന്യമൃഗ സംഘര്‍ഷ ലഘൂകരണത്തിന് 100 കോടിശ്രദ്ധേയ പ്രഖ്യാപനങ്ങളുമായി കേരളാ ബജറ്റ്! സ്കൂൾ കുട്ടികൾക്ക് അപകട ഇൻഷുറൻസ്; റോഡ് അപകടത്തിൽ പെടുന്നവർക്ക് ആദ്യ 5 ദിനം സൗജന്യ ചികിത്സചൂരല്‍മലയില്‍ ടൗണ്‍ഷിപ് പൂര്‍ത്തിയാകുന്നു; ഫെബ്രുവരിയില്‍ ആദ്യ ബാച്ച് വീടുകള്‍ കൈമാറുംതദ്ദേശസ്ഥാപനങ്ങളിലെ വികസനത്തിന് മുനിസിപ്പല്‍ ബോണ്ട്; വായ്പ എടുക്കാന്‍ പഞ്ചായത്തുകളുംആര്‍ആര്‍ടിഎസ് ട്രെയിനുകളുടെ ആദ്യഘട്ടം തിരുവനന്തപുരം മുതൽ തൃശൂർ വരെ; ബജറ്റില്‍ 100 കോടി

13 ശതമാനം ഉയര്‍ച്ച നേടി വേദാന്ത ഓഹരി

മുംബൈ: അര്‍ദ്ധചാലക, ഗ്ലാസ് ഡിസ്‌പ്ലേ പ്ലാന്റ് ഗുജറാത്തില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വേദാന്ത ഓഹരികള്‍ 13 ശതമാനത്തിലധികം ഉയര്‍ന്നു. രാജ്യത്തെ ആദ്യത്തെ അര്‍ദ്ധചാലക ചിപ്പ് പ്ലാന്റ് സ്ഥാപിക്കാനായി 1.54 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. വന്‍തോതിലുള്ള തൊഴിലവസരങ്ങളാണ് ഇതുവഴി സൃഷ്ടിക്കാന്‍ പോകുന്നത്.

2026 ല്‍ 64 ബില്ല്യണ്‍ രൂപയുടെ അര്‍ദ്ധചാലക വിപണിയായി ഇന്ത്യ മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 13.4 ശതമാനം ഉയര്‍ന്ന് 314.80 ത്തിന്റെ ഇന്‍ഡ്രാഡേ ഉയരം കുറിച്ച ഓഹരി പിന്നീട് 305.45 രൂപയില്‍ ക്ലോസ് ചെയ്യുകയായിരുന്നു. അനില്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള വേദാന്ത ലിമിറ്റഡ്, വേദാന്ത റിസോഴ്‌സ് ലിമിറ്റഡിന്റെ അനുബന്ധ കമ്പനിയാണ്.

സിങ്ക്, ലെഡ്,സില്‍വര്‍, ഇരുമ്പ്, സ്റ്റീല്‍,ചെമ്പ്,അലുമിനീയം,പവര്‍, എണ്ണ, വാതകം എന്നിവയെല്ലാം കമ്പനി ഖനനം ചെയ്യുന്നു. ഈയടുത്ത് അതീന ചത്തിസ്ഗഢ് പവര്‍ ലിമിറ്റഡിനെ 564.67 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു. അടുത്ത സാമ്പത്തികവര്‍ഷത്തോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും.

കഴിഞ്ഞ ഒരുവര്‍ഷമായി 15 ശതമാനം ഇടിവ് നേരിടുകയാണ് വേദാന്ത. എന്നാല്‍ ബ്രോക്കറേജ് സ്ഥാപനം ജെപി മോര്‍ഗന്‍ ഈയിടെ ഓഹരികള്‍ക്ക് ഓവര്‍വെയ്റ്റ് റേറ്റിംഗ് നല്‍കി.വേദാന്തയില്‍ മള്‍ട്ടിബാഗര്‍ നേട്ടമായ 124.66% ഉയര്‍ച്ചയാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്.

അതേസമയം,സിങ്ക് വിലകളിലെ ഇടിവ്, ഇന്റര്‍കമ്പനി വായ്പകള്‍/ന്യൂനപക്ഷ ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് കമ്പനിയുമായുള്ള പ്രതികൂലമായ ഇടപാടുകള്‍, എണ്ണ പിഎസ്‌സി വിപുലീകരണത്തിലെ കാലതാമസം എന്നിവ നഷ്ട സാധ്യതകളാണ്.

X
Top