ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

യു.എസ് നടപടി, മികച്ച നേട്ടവുമായി അലുമിനീയം കമ്പനികള്‍

ന്യൂഡല്‍ഹി:ഹിന്‍ഡാല്‍കോ, വേദാന്ത, നാല്‍കോ എന്നിവയുടെ ഓഹരി വില വ്യാഴാഴ്ച 1.5-3 ശതമാനം ഉയര്‍ന്നു.റഷ്യന്‍ അലുമിനിയം നിരോധിക്കാനുള്ള യു.എസ് നീക്കം ലണ്ടന്‍ മെറ്റല്‍ എക്‌സ്‌ചേഞ്ചില്‍ (എല്‍എംഇ) അലുമിനിയം വില ഉയര്‍ത്തിയതാണ് കാരണം. നാല്‍കോ 3.28 ശതമാനം ഉയര്‍ന്ന് 72.80 രൂപയിലും ഹിന്‍ഡാല്‍കോ 3.5 ശതമാനം ഉയര്‍ന്ന് 414.70 രൂപയിലും വേദാന്ത 1.2 ശതമാനം ഉയര്‍ന്ന് 290.95 രൂപയിലുമാണ് വ്യാപാരത്തിലുള്ളത്.

7.3 ശതമാനം വരെ ഉയര്‍ച്ചയാണ് ലണ്ടന്‍ മെറ്റല്‍ എക്‌സ്‌ചേഞ്ചില്‍ അലുമിനീയത്തിനുണ്ടായത്. ഹിന്‍ഡാല്‍കോ, വേദാന്ത എന്നിവ 15 ശതമാനം ഉയര്‍ച്ച കൂടി രേഖപ്പെടുത്തുമെന്ന് ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗൗരംഗ് ഷാ പറയുന്നു. ലോഹങ്ങളുടെ സമ്പൂര്‍ണ്ണ നിരോധനം, ഇറക്കുമതി ചുങ്കം ചുമത്തുക എന്നീ ഉപരോധമാര്‍ഗ്ഗങ്ങളാണ് റഷ്യയ്‌ക്കെതിരെ യു.എസ് ആരായുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ അലുമിനിയത്തിന് വലിയ ഡിമാന്‍ഡുള്ളതിനാല്‍ യു.എസിന്റെ നീക്കം ഇന്ത്യന്‍ കമ്പനികള്‍ക്ക് അനുകൂലമാകും. കാപെക്‌സ് പുനരുജ്ജീവനവും റിയല്‍ എസ്‌റ്റേറ്റ് ബൂമും കാരണം ആഭ്യന്തര വിപണിയില്‍ അലുമിനീയം ഡിമാന്റ് ഇതിനോടകം ശക്തിപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓഹരികളില്‍ 15 ശതമാനം വര്‍ധനവ് ജിയോജിത്ത് പ്രവചിക്കുന്നത്.

X
Top