ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

അർദ്ധചാലക ബിസിനസിൽ നിന്ന് 3.5 ബില്യൺ ഡോളറിന്റെ വിറ്റുവരവ് ലക്ഷ്യമിട്ട് വേദാന്ത ഗ്രൂപ്പ്

ഡൽഹി: വേദാന്ത ഗ്രൂപ്പ് അതിന്റെ അർദ്ധചാലക ബിസിനസിന്റെ വിറ്റുവരവ് 3 മുതൽ 3.5 ബില്യൺ ഡോളർ വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു, അതിൽ ഏകദേശം 1 ബില്യൺ ഡോളർ കയറ്റുമതിയിൽ നിന്നായിരിക്കുമെന്ന് കമ്പനിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇലക്‌ട്രോണിക് ചിപ്പുകളുടെ നിർമ്മാണം ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ കരാറുകളും സാങ്കേതിക വിദ്യകളും തങ്ങളുടെ സംയുക്ത പങ്കാളിയായ ഫോക്‌സ്‌കോണിന് ഉണ്ടെന്ന് വേദാന്ത ഗ്രൂപ്പിന്റെ ഗ്ലോബൽ മാനേജിംഗ് ഡയറക്ടർ ആകർഷ് ഹെബ്ബാർ പിടിഐയോട് പറഞ്ഞു. രാജ്യത്ത് അർദ്ധചാലക നിർമാണ യൂണിറ്റുകൾ സ്ഥാപിക്കാൻ അപേക്ഷിച്ച മൂന്ന് കമ്പനികളിൽ വേദാന്ത ഫോക്സ്കോൺ ജെവിയും ഉൾപ്പെടുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളിൽ പ്രദർശിപ്പിക്കാൻ ഉപയോഗിക്കുന്ന സ്‌ക്രീനുകൾ നിർമ്മിക്കുന്നതിനായി ഒരു ഡിസ്‌പ്ലേ ഫാബ്രിക്കേഷൻ പ്ലാന്റ് സ്ഥാപിക്കാനും വേദാന്ത അപേക്ഷിച്ചിട്ടുണ്ട്.

2026-27 ഓടെ ആദ്യ ഘട്ടത്തിൽ തങ്ങളുടെ വിറ്റുവരവ് 3-3.5 ബില്യൺ ഡോളറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, ഇത് ഡിസ്പ്ലേയും അർദ്ധചാലകവും കൂടിച്ചേർന്നതാണെന്നും, കൂടാതെ ആ സമയത്ത് കയറ്റുമതിയിൽ നിന്ന് 1 ബില്യൺ ഡോളർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹെബ്ബാർ പറഞ്ഞു. അർദ്ധചാലക ബിസിനസിനായി വേദാന്ത ഗ്രൂപ്പ് 20 ബില്യൺ ഡോളർ വരെ നിക്ഷേപം നീക്കിവച്ചിട്ടുണ്ട്, അതിൽ ആദ്യ 10 വർഷത്തിനുള്ളിൽ 15 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താൻ കമ്പനി പദ്ധതിയിടുന്നു. 2024-25 വർഷത്തിൽ ഡിസ്‌പ്ലേ യൂണിറ്റുകളും 2025-26 ഓടെ അർദ്ധചാലക യൂണിറ്റുകളും നിർമ്മിക്കാൻ കമ്പനി പദ്ധതിയിടുന്നു.

കൂടാതെ ഉൽപ്പാദന ശേഷിയുടെ 20-30 ശതമാനം ഫോക്‌സ്‌കോൺ തന്നെ ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നും ബിസിനസ്സിനായി സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളുമായി കമ്പനി ചർച്ച നടത്തുകയാണെന്നും ഹെബ്ബാർ പറഞ്ഞു.

X
Top