റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍ബംഗ്ലാദേശിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് പുതിയ നിയന്ത്രണവുമായി ഇന്ത്യ

ട്രമ്പിന്റെ അധിക തീരുവ ഇന്ത്യന്‍ ഐടി മേഖലയെ നേരിട്ട് ബാധിക്കില്ല, സമ്മര്‍ദ്ദം സൃഷ്ടിക്കും

മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ 25 ശതമാനം അധിക താരിഫ് രാജ്യത്തെ ഐടി (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) മേഖലയെ നേരിട്ട് ബാധിക്കില്ലെന്ന് വിദഗ്ധര്‍.

”ഐടി, ബിപിഒ, ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയെ താരിഫ് ബാധിക്കില്ല. സേവനങ്ങള്‍ക്ക് പരമ്പരാഗത വ്യാപാര തടസ്സങ്ങള്‍ ബാധകമല്ല,” എവറസ്റ്റ് ഗ്രൂപ്പ് പാര്‍ട്ണര്‍ രോഹിതാശ്വ അഗര്‍വാള്‍ പറഞ്ഞു. എന്നാല്‍, ഉപഭോക്താക്കളുടെ ചെലവുകള്‍ കൂടുന്നതും ഹാര്‍ഡ്വെയര്‍ ഇറക്കുമതി ചെലവുകള്‍ ഉയരുന്നതും ഓഫ്ഷോര്‍ ഡെലിവറി സെന്ററുകളെ ബാധിക്കും.

താരിഫ് യുഎസ് ഉപഭോക്താക്കളുടെ ചെലവ് വര്‍ദ്ധിപ്പിക്കാനും ഡിസ്‌ക്രീഷണറി ചെലവ് ചെയ്യല്‍ കുറയ്ക്കാനും ഇടയാക്കും. അതുകൊണ്ടുതന്നെ ഐടി കമ്പനികള്‍ക്ക് പെയ്‌മെന്റുകള്‍ കിട്ടുന്നത് വൈകിയേക്കാം.

അതേസമയം വലിയ കരാറുകള്‍ സ്ഥാപിക്കാന്‍ ഉപഭോക്താക്കള്‍ മടിക്കുമെന്ന് ഇഐഐആര്‍ സ്ഥാപകന്‍ പാരീഖ് ജെയിന്‍ പറഞ്ഞു.അമേരിക്കന്‍ സര്‍ക്കാര്‍ ഡോജ് വഴി ചെലുകള്‍ കുറച്ചതും ഭീഷണിയാണ്.

അതുകൊണ്ടുതന്നെ ഇന്ത്യന്‍ കമ്പനികള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് അനലിസ്റ്റുകളുടെ നിര്‍ദ്ദേശം. യുഎസ് എക്‌സ്‌പോഷ്വര്‍ വീണ്ടും വിലയിരുത്തുകയും സന്ദേശങ്ങള്‍ കൈമാറുകയും ചെയ്യണം.

X
Top