വിലക്കയറ്റത്തോതിൽ വീണ്ടും വർധന; ചീത്തപ്പേരിന്റെ ‘ടോപ് 5ൽ’ നിന്ന് കേരളം ഇക്കുറിയും രക്ഷപ്പെട്ടുഎം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്

ശുഭ സൂചനയായി യുഎസ് സമ്പദ് വ്യവസ്ഥയുടെ സോഫ്റ്റ് ലാന്റിംഗ്

കൊച്ചി: മാക്രോ ഇക്കണോമിക് ഘടകങ്ങളാണ് വിപണിയെ താഴ്ത്തുന്നത്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്, വികെ വിജയകുമാര്‍ പറയുന്നു. യുഎസ് 10 വര്‍ഷ ബോണ്ട് യീല്‍ഡ് 4 ശതമാനമായതും ഡോളര്‍ സൂചിക 101.7 ലെത്തിയതും ബ്രെന്റ് ക്രൂഡ് 83 ഡോളറിന് മുകളില്‍ ഉയര്‍ന്നതും എഫ്പിഐ (ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്‌റ്റേഴ്‌സ്) നിക്ഷേപത്തെ ബാധിച്ചു. 3979 കോടി രൂപയുടെ ഓഹരികളാണ് എഫ്പിഐകള്‍ വിറ്റഴിച്ചത്.

അതേസമയം രണ്ടാംപാദ ജിഡിപി ഡാറ്റ 2.4 ശതമാനമായി ഉയര്‍ന്നത് യുഎസ് സമ്പദ് വ്യവസ്ഥ സോഫ്റ്റ് ലാന്റിംഗ് നടത്തിയതിന്റെ സൂചനയാണ്. വലിയ തോതില്‍ നിരക്കുയര്‍ത്തിയിട്ടും കരുത്താകാട്ടാന്‍ രാജ്യത്തിനായി. അമിത മൂല്യമുള്ള സ്‌മോള്‍ക്യാപുകളിലെ നിക്ഷേപം ശ്രദ്ധിച്ചുവേണമെന്ന് വിജയകുമാര്‍ ഓര്‍മ്മപ്പെടുത്തുന്നു.

അമിത മൂല്യത്തിലാണെങ്കിലും ലാര്‍ജ്ക്യാപുകള്‍ സുരക്ഷിതമാണ്. ലോഹം, ഫാര്‍മ എന്നിവയാണ് നിക്ഷേപ സാധ്യതയുള്ള മേഖലകള്‍. ലോഹ ഓഹരികളുടെ മൂല്യം ആകര്‍ഷകമായി തുടരുമ്പോള്‍ ഫാര്‍മ കരുത്തുകാട്ടുന്നു.

X
Top