യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ടിസിഎസിന് 194 മില്യൺ ഡോളർ പിഴ ചുമത്തി യുഎസ് കോടതി

വാഷിംഗ്ടൺ: അമേരിക്കയിൽ നിന്നും നിയമപരമായ തിരിച്ചടി നേരിട്ട് ടിസിഎസ്. 194 മില്യൺ ഡോളർ പിഴ ചുമത്തിയ ഡിസ്ട്രിക്റ്റ് കോടതി എടുത്ത മുൻ തീരുമാനം അപ്പീൽ കോടതി ശരിവച്ചിരിക്കുകയാണ്.

ഡിഎക്സ്സി ടെക്നോളജിയുടെ ഭാഗമായ കമ്പ്യൂട്ടർ സയൻസസ് കോർപ്പറേഷനുമായി (സിഎസ്സി) നിലനിൽക്കുന്ന തർക്കത്തിലാണ് 194 മില്യൺ ഡോളർ പിഴ ചുമത്തിയത്. 2019 ലാണ് ഈ കേസ് ആരംഭിച്ചത്.

ടിസിഎസിനെതിരായ നേരത്തെയുള്ള ഇൻജക്ഷൻ കോടതി റദ്ദാക്കുകയും കേസ് കൂടുതൽ അവലോകനത്തിനായി നോർത്തേൺ ഡിസ്ട്രിക്റ്റ് ഓഫ് ടെക്സസിലേക്ക് തിരികെ അയയ്ക്കുകയും ചെയ്തു.

2024 ജൂൺ 14-ന് ജില്ലാ കോടതി ടിസിഎസിന് മൊത്തം 194.2 മില്യൺ ഡോളർ ബാധ്യതയുണ്ടെന്ന് കണ്ടെത്തിയ മുൻ തീരുമാനത്തെ തുടർന്നാണ് ഈ വിധി. നഷ്ടപരിഹാരം, മാതൃകാപരമായ നഷ്ടപരിഹാരം, പലിശ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

എന്താണ് കേസ്?
ടിസിഎസിലേക്ക് മാറിയ മുൻ ജീവനക്കാർ വഴി ടിസിഎസ് തങ്ങളുടെ സോഫ്റ്റ്‌വെയർ തെറ്റായി ആക്‌സസ് ചെയ്‌തുവെന്ന് സിഎസ്‌സി ആരോപിച്ചതോടെയാണ് ഈ നിയമപോരാട്ടം ആരംഭിച്ചത്. ട്രാൻസ്‌അമേരിക്കയുമായി 2 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചതിന് ശേഷം, ഈ ആക്‌സസ് ടിസിഎസിന് ഒരു ഇൻഷുറൻസ് പ്ലാറ്റ്‌ഫോം വികസിപ്പിക്കാൻ സഹായിച്ചുവെന്ന് സിഎസ്‌സി അവകാശപ്പെട്ടു.

വിധിക്കെതിരെ എല്ലാ നിയമപരമായ വഴികളും ടിസിഎസ് പരിശോധിക്കുന്നുണ്ടെന്നും ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ടിസിഎസ് പറഞ്ഞു.

X
Top