ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

യുപിഐ ഇടപാട് പരിധി ഉയര്‍ത്തും

മുംബൈ: ഉപയോക്തൃ ആവശ്യങ്ങള്‍ക്കനുസരിച്ച് വ്യക്തിയില്‍ നിന്ന് വ്യാപാരിയിലേക്കുള്ള പേയ്മെന്റുകള്‍ക്കുള്ള യുപിഐ ഇടപാട് പരിധി ഉയര്‍ത്തും. ഇതിന് റിസര്‍വ് ബാങ്ക് എന്‍പിസിഐക്ക് അനുമതി നല്‍കി.

ഇന്ത്യയിലെ റീട്ടെയില്‍ പേയ്മെന്റുകളും സെറ്റില്‍മെന്റ് സംവിധാനങ്ങളും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഒരു കുടക്കീഴിലുള്ള സ്ഥാപനമാണ് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ).

മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകള്‍ക്കിടയില്‍ പണം അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും ഉപയോഗിക്കുന്ന ഒരു തത്സമയ പേയ്മെന്റ് സംവിധാനമാണ് യുപിഐ അല്ലെങ്കില്‍ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്.

നിലവില്‍, വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്ക്, വ്യക്തിയില്‍ നിന്ന് വ്യാപാരിയിലേക്ക് പണമടയ്ക്കല്‍ എന്നിവ ഉള്‍ക്കൊള്ളുന്ന യുപിഐയുടെ ഇടപാട് തുക ഒരു ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു.

പ്രത്യേക സന്ദര്‍ഭങ്ങളില്‍ വ്യക്തിയും വ്യാപാരിയും തമ്മിലുള്ള ഇടപാട് പരിധി ചില കേസുകളില്‍ രണ്ടു ലക്ഷം രൂപയും മറ്റു ചില അവസരങ്ങളില്‍ അഞ്ചുലക്ഷം രൂപയുമാണ്.

ഉയര്‍ന്ന പരിധികളുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിന് ഉചിതമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.

എന്‍പിസിഐ പ്രഖ്യാപിച്ച പരിധിക്കുള്ളില്‍ സ്വന്തം ആന്തരിക പരിധികള്‍ തീരുമാനിക്കാനുള്ള വിവേചനാധികാരം ബാങ്കുകള്‍ക്ക് തുടരുമെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

എങ്കിലും യുപിഐയിലെ വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്കുള്ള ഇടപാടുകളുടെ പരിധി ഇതുവരെയുള്ളതുപോലെ ഒരു ലക്ഷം രൂപയായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

X
Top