ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

21 കോടി രൂപയുടെ അറ്റാദായം നേടി യുണിക്ലോ ഇന്ത്യ

മുംബൈ: ഇന്ത്യയിൽ ആദ്യത്തെ സ്റ്റോർ തുറന്ന് മൂന്ന് വർഷത്തിനുള്ളിൽ ലാഭം രേഖപ്പെടുത്തി യുണിക്ലോ. ഏഷ്യയിലെ ഏറ്റവും വലിയ വസ്ത്ര ബ്രാൻഡാണ് യുണിക്ലോ. കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും കാരണം പ്രവർത്തനം ആരംഭിച്ചത് മുതൽ നഷ്ടത്തിലായിരുന്നു കമ്പനി.

ജാപ്പനീസ് ബ്രാൻഡായ യുണിക്ലോ 2022 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 21.4 കോടി രൂപയുടെ അറ്റാദായം നേടിയതായി ബിസിനസ് ഇന്റലിജൻസ് സ്ഥാപനമായ ആൾട്ട്ഇൻഫോയിൽ ലഭ്യമായ രേഖകൾ കാണിക്കുന്നു. 2021 സാമ്പത്തിക വർഷത്തിൽ കമ്പനി 36.1 കോടി രൂപയുടെ അറ്റ നഷ്ടമാണ് രേഖപ്പെടുത്തിയത്.

പ്രസ്തുത കാലയളവിൽ കമ്പനിയുടെ വിൽപ്പന 63 ശതമാനം ഉയർന്ന് 391.7 കോടി രൂപയായി. എതിരാളികളായ സാറാ, എച്ച്&എം എന്നിവയേക്കാൾ 20% കൂടുതൽ വില നിശ്ചയിക്കാനുള്ള യുണിക്ലോയുടെ തന്ത്രം അസംസ്‌കൃത വസ്തുക്കളുടെ കാര്യത്തിൽ പണപ്പെരുപ്പ സമ്മർദ്ദങ്ങൾക്കിടയിലും മികച്ച മാർജിൻ നേടാൻ സഹായിച്ചതായി വിദഗ്ധർ കരുതുന്നു.

ജാപ്പനീസ് ബ്രാൻഡ് 2019 സെപ്റ്റംബറിൽ രാജ്യത്ത് അതിന്റെ ആദ്യ സ്റ്റോർ തുറന്നു. എന്നാൽ കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നത് തടയാൻ 2020 മാർച്ചിൽ പ്രഖ്യാപിച്ച കർശനമായ ലോക്ക്ഡൗൺ നടപടികൾ അതിന്റെ സ്റ്റോർ വിപുലീകരണ പദ്ധതികൾ വൈകിപ്പിച്ചു. കമ്പനിക്ക് നിലവിൽ ഇന്ത്യയിൽ ഏഴ് ഔട്ട്‌ലെറ്റുകളുണ്ട്.

X
Top