ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

പതിനഞ്ചോളം രാജ്യങ്ങളുമായി യുപിഐ ഇടപാട് ഉടൻ

ന്യൂഡൽഹി: 2030ൽ രാജ്യത്ത് പ്രതിദിനം 200 കോടി യുപിഐ ഇടപാടുകൾ നടക്കുമെന്ന് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ (എൻപിസിഐ) അധികൃതർ. നിലവിൽ ശരാശരി 34 കോടി ഇടപാടുകളാണ് ഒരു ദിവസം നടക്കുന്നത്.

യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) നിലവിൽ വന്നശേഷം ആദ്യമായി ഓഗസ്റ്റിൽ പ്രതിമാസം 1,000 കോടി ഇടപാടുകളെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. കഴിഞ്ഞ മാസം മാത്രം 15 ലക്ഷം കോടി രൂപയാണ് യുപിഐ വഴി വിനിമയം ചെയ്യപ്പെട്ടത്.

യുപിഐ ആരംഭിച്ച് വെറും 7 വർഷത്തിനകമാണ് ഈ നേട്ടം. 2016 ഏപ്രിൽ 11നാണ് യുപിഐ സംവിധാനം നിലവിൽ വന്നത്.

ഇന്ത്യയിൽ പ്രതിമാസം 10,000 കോടി ഇടപാടുകൾക്കുള്ള സാധ്യതയുണ്ടെന്ന് എൻപിസിഐ സിഇഒ ദിലീപ് അസ്ബെ പറഞ്ഞു.

നിലവിൽ രാജ്യത്ത് 35 കോടി ആളുകളാണ് യുപിഐ ഉപയോഗിക്കുന്നത്. യുപിഐ വഴിയുള്ള പണമിടപാട് വൈകാതെ പതിനഞ്ചോളം രാജ്യങ്ങളുമായി സാധ്യമാകും.

തയ്‌വാൻ, ജപ്പാൻ, തായ്‌ലൻഡ്, മലേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം അടക്കമുള്ള രാജ്യങ്ങളുമായി യുപിഐ ബന്ധിപ്പിക്കാനുള്ള നടപടികൾ വിവിധ ഘട്ടങ്ങളിലാണ്.

സിംഗപ്പൂരുമായുള്ള യുപിഐ ബന്ധിപ്പിക്കൽ ഫെബ്രുവരിയിൽ പൂർത്തിയായിരുന്നു.

X
Top