ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപം 35012 കോടി രൂപയായി കുറഞ്ഞു

ന്യൂഡല്‍ഹി: ബാങ്കുകളിലെ ഉടമസ്ഥനില്ലാത്ത നിക്ഷേപം 35012 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിവര്‍ഷത്തിലെ കണക്കാണിത്. 2021-22 സാമ്പത്തികവര്‍ഷത്തില്‍ 48262 കോടി രൂപയായിരുന്നു ക്ലെയിം ചെയ്യപ്പെടാത്ത ഡെപോസിറ്റ്.

ധനകാര്യ സഹമന്ത്രി ഭഗവത് കരാദാണ് ഇക്കാര്യം പാര്‍ലമെന്റിനെ രേഖാമൂലം അറിയിച്ചത് 10 വര്‍ഷമോ അതില്‍ കൂടുതലോ നിഷ്‌ക്രിയമായ നിക്ഷേപമാണ് ഉടമസ്ഥനില്ലാത്തതായി കണക്കാക്കി ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)യ്ക്ക് കൈമാറുന്നത്. കേന്ദ്രബാങ്ക്, തുക ഡിപ്പോസിറ്റേഴ്സ് എജ്യുക്കേഷന്‍ ആന്‍ഡ് അവയര്‍നസ് ഫണ്ടിലേക്ക് (DEAF) മാറ്റും.

ഇത്തരത്തില്‍ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യാണ്. 8086 കോടി രൂപ. പഞ്ചാബ് നാഷണല്‍ ബാങ്ക് (5,340 കോടി രൂപ), കാനറ ബാങ്ക് (4,558 കോടി രൂപ), ബാങ്ക് ഓഫ് ബറോഡ (3,904 കോടി രൂപ) എന്നിവയാണ് കേന്ദ്രബാങ്കിലേയ്ക്ക് തുക മാറ്റിയ മറ്റ് ബാങ്കുകള്‍.

വായ്പാദാതാക്കള്‍ നിഷ്‌ക്രിയ അക്കൗണ്ടുകളുടെ വാര്‍ഷിക അവലോകനം നടത്തേണ്ടതുണ്ട്. തുടര്‍ന്ന് അക്കൗണ്ട് ഉടമകളെ ഇക്കാര്യം അറിയിക്കുകയും നിഷ്‌ക്രിയമായി തുടരുന്നതിനുള്ള കാരണങ്ങള്‍ ആരായുകയും വേണം.

X
Top