നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം, മന്ത്രാലയങ്ങള്‍ ചേര്‍ന്ന് സമിതി രൂപീകരിക്കുംജൂണ്‍ പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി വീണ്ടെടുപ്പ് നടത്തി, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഉപകരണമായി ഐഫോണ്‍ 16ചൈന വളം കയറ്റുമതി നിര്‍ത്തുന്നു; ഇറക്കുമതി വൈവിദ്യവത്ക്കരണത്തിന് ഇന്ത്യഓണത്തിന് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും; എംബി രാജേഷ്2019- 2025 സാമ്പത്തിക വർഷങ്ങൾക്കിടെ രാജ്യത്ത് നടന്നത് 65,000 കോടിയിലധികം ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ

12 ശതമാനം തൊഴില്‍ ശക്തി കുറച്ച് അണ്‍അകാഡമി, 350 പേര്‍ക്ക് ജോലി നഷ്ടമായി

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ വലിയ എഡ്‌ടെക് സ്റ്റാര്‍ട്ടപ്പ് യൂണികോണ്‍, അണ്‍അകാഡമി അതിന്റെ നാലാമത്തെ റൗണ്ട് പിരിച്ചുവിടല്‍ പ്രഖ്യാപിച്ചു. 12 ശതമാനം അഥവാ 380 ജീവനക്കാര്‍ക്ക് ഇതോടെ സ്ഥാപനത്തില്‍ നിന്നും പടിയിറങ്ങേണ്ടിവരും. നവംബറില്‍ 10 ശതമാനം അഥവാ 350 പേര്‍ക്ക് സ്ഥാപനം നോട്ടീസ് നല്‍കിയിരുന്നു.

ഇതോടെ ജീവനക്കാരുടെ എണ്ണം 6000 ത്തില്‍ നിന്നും 3000 ത്തില്‍ താഴെയായി കുറഞ്ഞു. ഒരുവര്‍ഷത്തിനിടയിലാണ് ഈ മാറ്റം. ബിസിനസ് ലാഭകരമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

‘ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ടീമിന്റെ വലുപ്പം 12 ശതമാനം കുറയ്ക്കും. ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നതില്‍ ഖേദിക്കുന്നു. മുന്നോട്ട് പോകേണ്ടതുണ്ട്,’ അണ്‍അകാഡമി സഹസ്ഥാപകനും സിഇഒയുമായ ഗൗരവ് മുഞ്ജല്‍ കുറിപ്പില്‍ പറഞ്ഞു.

പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്ക് നോട്ടീസ് കാലയളവിന് തുല്യമായ പിരിച്ചുവിടല്‍ തുകയും ഒരു മാസത്തെ അധിക ശമ്പളവും നല്‍കുമെന്ന്‌ മുഞ്ജല്‍ അറിയിക്കുന്നു. ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലം ജോലി ചെയ്തവര്‍ക്ക് ആനുകൂല്യമായി കമ്പനി ഓഹരി പങ്കാളിത്തവും ആറ് മാസത്തേയ്ക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സും ലഭ്യമാക്കും.

സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള സ്ഥാപനമാണ് അണ്‍അകാഡമി.

X
Top