സോഷ്യല്‍ മീഡിയ ഉള്ളടക്കം നീക്കം ചെയ്യാന്‍ സാധിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ കുറച്ചുഇന്ത്യയുടെ സ്വകാര്യമേഖല വളര്‍ച്ചാ തോത് ഇടിഞ്ഞുറഷ്യന്‍ കമ്പനികള്‍ക്കെതിരായ യുഎസ് ഉപരോധം: ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് 2.7 ബില്യണ്‍ രൂപ വര്‍ദ്ധിക്കുംദരിദ്ര രാഷ്ട്രങ്ങള്‍ക്ക് നികുതി രഹിത വിപണി പ്രവേശനം: ഇന്ത്യ മുന്‍നിരയിലെന്ന് ലോക വ്യാപാര സംഘടനആര്‍ബിഐ ഡോളറാസ്തികള്‍ കുറച്ച് സ്വര്‍ണ്ണ ശേഖരം വര്‍ദ്ധിപ്പിക്കുന്നു

ട്രംപിന്റെ തീരുവ ഭീഷണി: എംഎസ്എംഇ വായ്പ ഉൾപ്പെടെ വൻ കയറ്റുമതി പ്രോത്സാഹന മിഷൻ ഉടൻ

ന്യൂഡല്‍ഹി: വര്‍ദ്ധിച്ചുവരുന്ന ആഗോള വ്യാപാര സംഘര്‍ഷങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് അമേരിക്ക അടുത്തിടെ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന താരിഫുകളില്‍ നിന്ന് ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ, ഇന്ത്യന്‍ സര്‍ക്കാര്‍ 2,250 കോടിയുടെ കയറ്റുമതി പ്രോത്സാഹന ദൗത്യം ആരംഭിക്കുന്നു.

അന്താരാഷ്ട്ര വിപണിയിലെ തടസ്സങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ കയറ്റുമതിക്കാരെ – പ്രത്യേകിച്ച് ചെറുകിട ബിസിനസുകളെയും ഇ-കൊമേഴ്സ് കമ്പനികളേയും – സഹായിക്കുകയാണ് ലക്ഷ്യം. വായ്പയിലേക്കുള്ള പ്രവേശനം ലളിതമാക്കുന്നതിനും, വിദേശ വെയര്‍ഹൗസുകള്‍ സ്ഥാപിക്കുന്നതിനും, ആഗോള ബ്രാന്‍ഡിംഗ് കാമ്പെയ്നുകള്‍ വഴി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നടപടികള്‍ പദ്ധതിയില്‍ ഉള്‍പ്പെടും.

”കയറ്റുമതിക്കാരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതിനായി ഞങ്ങള്‍ അവരുമായി സജീവമായി ഇടപഴകുന്നു. ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുകയും പുതിയ വിപണികളും വിതരണ ശൃംഖലകളും തുറക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം,” സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ആഭ്യന്തര ഉപഭോഗം വര്‍ദ്ധിപ്പിക്കുക എന്നതും ദൗത്യത്തിന്റെ ലക്ഷ്യമാണ്. ഇത് കയറ്റുമതി കുറയുന്നത് പ്രതിരോധിക്കാന്‍ സഹായിക്കും.

കയറ്റുമതി പ്രോത്സാഹന കൗണ്‍സിലുകള്‍ക്കും മറ്റ് പങ്കാളികള്‍ക്കും മുന്‍പില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (DGFT) ദൗത്യ ചട്ടക്കൂട് അവതരിപ്പിച്ചു. ഈ സംരംഭത്തെ രണ്ട് പ്രധാന ഘടകങ്ങളായി വിഭജിക്കും: വ്യാപാര ധനസഹായ പിന്തുണയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ‘നിര്‍യാത് പ്രോത്സാഹന്‍’, അന്താരാഷ്ട്ര വിപണി പ്രവേശനം വികസിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ‘നിര്‍യാത് ദിശ’.

ഇന്ത്യയുടെ കയറ്റുമതി പ്രകടനം സമ്മര്‍ദ്ദത്തിലായ സമയത്താണ് നീക്കം. ജൂണില്‍ കയറ്റുമതി 35.14 ബില്യണ്‍ ഡോളറായി മാറ്റമില്ലാതെ തുടരുകയാണ്.അതേസമയം തുണിത്തരങ്ങള്‍, രാസവസ്തുക്കള്‍, തുകല്‍, രത്‌നങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രധാന മേഖലകള്‍ നെഗറ്റീവ് വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തു.

വ്യാപാര കമ്മി 18.78 ബില്യണ്‍ ഡോളറായി കുറഞ്ഞിട്ടുമുണ്ട്.അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 50% താരിഫുകള്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെ സാരമായി ബാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും മിഷന്റെ ഘടകങ്ങള്‍ മികച്ചതാക്കുന്നതിനുമായി വാണിജ്യ മന്ത്രാലയം സമീപ ദിവസങ്ങളില്‍ കയറ്റുമതിക്കാരുമായി സംസാരിക്കും. നഷ്ടപരിഹാര സെസിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജിഎസ്ടി കൗണ്‍സിലും വിളിച്ചുചേര്‍ക്കും.

ആഗോള വ്യാപാര അന്തരീക്ഷത്തില്‍ നിന്ന് ഇന്ത്യന്‍ കയറ്റുമതിക്കാരെ സഹായിക്കുന്നതിന് ഈ ദൗത്യം സമയോചിതമായ ഒരു ഇടപെടലായിരിക്കുമെന്ന് വ്യവസായ വിദഗ്ധര്‍ വിശ്വസിക്കുന്നു.

X
Top