ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

400 ഉൽപന്നങ്ങൾക്ക് 50 ശതമാനമാക്കി തീരുവ കൂട്ടി ട്രംപ്

ന്യൂയോർക്ക്: ഓരോ രാജ്യത്തിനും ഓരോ വസ്തുവിനും കനത്ത തീരുവ ചുമത്തുമ്പോൾ അത് പരസ്യമായി വിളിച്ചുപറയാറുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രഹസ്യമായി 50% തീരുവ കഴിഞ്ഞദിവസം ചുമത്തിയത് 400ലേറെ ഉൽപന്നങ്ങൾക്ക്. ഇവയിൽ ഒട്ടുമിക്കതുംതന്നെ ഇന്ത്യയിൽനിന്ന് യുഎസിൽ എത്തുന്നതുമാണ്.

ഫയർ എക്സ്റ്റിൻഗ്വിഷറുകൾ, മെഷീനറികൾ, കൺസ്ട്രക്ഷൻ ഉപകരണങ്ങൾ‌, കെമിക്കലുകൾ അടങ്ങിയ വസ്തുക്കൾ, അലുമിനിയമോ സ്റ്റീലോ അടങ്ങിയ വസ്തുക്കൾ എന്നിങ്ങനെ 407 ഉൽപന്നങ്ങൾക്കാണ് 50% തീരുവ ബാധകമാക്കിയത്. നേരത്തേ ട്രംപ് 50% തീരുവ സ്റ്റീലിനും അലുമിനിയത്തിനും പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഈ വസ്തുക്കൾക്ക് കൂടി ചുമത്താൻ ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് തീരുമാനിച്ചത്.

ട്രംപിന്റെ ആ ‘രഹസ്യനീക്കം’ ഏറ്റവുമധികം തിരിച്ചടിയാവുന്ന രാജ്യങ്ങളിലൊന്നായിരിക്കും ഇന്ത്യ. നിലവിൽ ട്രംപ് ഇന്ത്യയ്ക്കുമേൽ 50% തീരുവ പ്രഖ്യാപിച്ചിട്ടുണ്ട്. പുറമെ മറ്റ് രാജ്യങ്ങൾക്കുമേൽ 10-41% തീരുവയും പ്രഖ്യാപിച്ചിരുന്നു. അതേസമയം സ്റ്റീലിനും അലുമിനിയത്തിനും ഇതിനെല്ലാം പുറമെയാണ് 50% തീരുവ.

അതായത്, ഏത് രാജ്യത്തുനിന്നും ഇവ യുഎസിൽ എത്തിയാൽ 50% തീരുവ ബാധകം. ഇതാണ് ഇപ്പോൾ 400ലേറെ ഉൽപന്നങ്ങൾക്കും ബാധകമാക്കിയത്.

ഇന്ത്യയ്ക്കുമേലുള്ള തീരുവ ട്രംപ് 50 ശതമാനത്തിൽ നിന്ന് കുറച്ചാലും 400ലേറെ വരുന്ന ഈ ഉൽപന്നങ്ങൾക്കും സ്റ്റീലിനും അലുമിനിയത്തിനുമുള്ള തീരുവ 50 ശതമാനമായിതന്നെ നിലനിൽക്കുമെന്നതാണ് തിരിച്ചടി.

വാഹന ഘടകങ്ങൾ, പ്ലാസ്റ്റിക്, ഫർണിചർ ഘടകങ്ങൾ എന്നിങ്ങനെ സ്റ്റീലിന്റെയോ അലുമിനിയത്തിന്റെയോ അംശമുള്ള വസ്തുക്കൾക്കെല്ലാം 50% തീരുവ ബാധകമാണ്.

X
Top