ഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍

ചൈനയ്‌ക്കെതിരെ തീരുവ; ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ച് ട്രംപ്

വാഷിംഗ്ടണ്‍: ചൈനീസ് ഉല്‍പ്പന്നങ്ങളുടെ മേല്‍ കൂടുതല്‍ താരിഫ് ചുമത്തുന്നതിനുള്ള സമയ പരിധി യുഎസ് 90 ദിവസം കൂടി നീട്ടി. ഇത് സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് നീക്കം.

വാഷിംഗ്ടണും ബീജിംഗും തമ്മിലുള്ള താരിഫ് ഉടമ്പടി ഓഗസ്റ്റ് 12 ന് പുലര്‍ച്ചെ 12:01 ന് അവസാനിക്കാനിരിക്കെയായിരുന്നു തീരുമാനം. ഇതോടെ കരാര്‍ യഥാര്‍ത്ഥ്യമാക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും 90 ദിവസം കൂടി ലഭിക്കും. കഴിഞ്ഞ മാസം സ്റ്റോക്ക്‌ഹോമില്‍ നടന്ന ചര്‍ച്ചകള്‍ പോസിറ്റാവായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം ജനീവയിലും ലണ്ടനിലും നടന്ന യോഗങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടമായി.

നിലവില്‍, ചൈനീസ് ഇറക്കുമതികള്‍ക്ക് 30% തീരുവയാണ് യുഎസ് ചുമത്തുന്നത്. ചൈന തിരിച്ച് 10 ശതമാനം തീരുവയും ഈടാക്കുന്നു. യുഎസ് സോയാബീനുകളുടെ വാങ്ങല്‍ വര്‍ദ്ധിപ്പിക്കാന്‍ ട്രംപ് ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാപാരം സന്തുലിതമാക്കുന്നതിനാണിത്.

വ്യാപാര യുദ്ധം ഒഴിവാക്കുന്നതിനും ചര്‍ച്ചകള്‍ സജീവമായി നിലനിര്‍ത്തുന്നതിനുമുള്ള നീക്കമാണ് ട്രംപിന്റേതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

X
Top