എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

കമ്പനിയുടെ വിൽപ്പനയ്ക്കായി ചർച്ചകൾ നടത്തി ട്രക്കിംഗ് ലോജിസ്റ്റിക്സ് സ്ഥാപനമായ റിവിഗോ

മുംബൈ: ദീർഘകാല ഫണ്ടിംഗ് മാന്ദ്യം കാരണം വലിയ പ്രതിസന്ധി നേരിടുകയാണ് ആധുനിക ട്രക്കിംഗ് ലോജിസ്റ്റിക്സ് സ്ഥാപനമായ റിവിഗോ. 1 ബില്യൺ ഡോളറിന്റെ മൂല്യം നേടിയിട്ട് മൂന്ന് വർഷത്തിന് ശേഷവും സ്റ്റാർട്ടപ്പിന് ഇതുവരെ ഫണ്ട് സ്വരൂപിക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ കമ്പനി വിൽപ്പന സാധ്യതകൾ പരിശോധിക്കുന്നതായാണ് റിപ്പോർട്ട്.

റിവിഗോ ഇ-കൊമേഴ്‌സ് മാർക്കറ്റ് പ്ലേസ് ആയ ഫ്ലിപ്പ്കാർട്ടുമായും മൾട്ടി-ചാനൽ ബേബി ഉൽപ്പന്ന റീട്ടെയിലറായ ഫസ്റ്റ്ക്രൈയുമായും ഒരു സാധ്യതയുള്ള വിൽപ്പനയ്ക്കായി ചർച്ചകൾ നടത്തിയതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. നീണ്ടുനിൽക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായിയുള്ള നിക്ഷേപകരുടെ വർദ്ധിച്ച ജാഗ്രത കാരണം, ലോജിസ്റ്റിക്സ് ടെക് കമ്പനി പുതിയ മൂലധനം സ്വരൂപിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടു കൊണ്ടിരിക്കുകയാണ്.

അതിനാൽ വാങ്ങുന്നവരെ തിരയുന്നതാണ് ഏറ്റവും നല്ല നടപടിയെന്നും സ്വതന്ത്രമായി തുടരുന്നത് ഇനി ഒരു ഓപ്ഷനല്ലെന്നും കമ്പനിയുടെ ബോർഡ് കുറച്ച് മാസങ്ങൾക്ക് മുമ്പ് തീരുമാനിച്ചതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇടി റിപ്പോർട്ട് ചെയ്തു. യൂണിറ്റ് ഇക്കണോമിക്‌സും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി കമ്പനി ഏകദേശം 70-100 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

ലോജിസ്റ്റിക്സ് കമ്പനി ഏകദേശം 700-800 കോടി രൂപയുടെ വരുമാന റൺ റേറ്റിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. അതേസമയം റിവിഗോയുടെ സഹസ്ഥാപകൻ ഗസൽ കൽറ കമ്പനി വിട്ട് ഒരു പുതിയ സംരംഭം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. 2014-ൽ ഗസൽ കൽറയും ദീപക് ഗാർഗും ചേർന്ന് സ്ഥാപിച്ച ഈ സ്റ്റാർട്ടപ്പ് ഇന്ത്യയിലെ റീട്ടെയിൽ, ഇ-കൊമേഴ്‌സ്, ഫാർമസ്യൂട്ടിക്കൽ, ഓട്ടോമോട്ടീവ്, എഫ്എംസിജി വ്യവസായങ്ങൾക്ക് ട്രക്കുകളുടെ ഒരു കൂട്ടം വഴി ഗതാഗത സേവനങ്ങൾ നൽകുന്നു.

X
Top