ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

5.3 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താൻ ടൊയോട്ട

മുംബൈ: ജപ്പാനിലും അമേരിക്കയിലുമായി 730 ബില്യൺ യെൻ (5.27 ബില്യൺ ഡോളർ) വരെ നിക്ഷേപിക്കാൻ പദ്ധതിയിട്ട് ജാപ്പനീസ് വാഹന നിർമ്മാതാവായ ടൊയോട്ട മോട്ടോർ കോർപ്പറേഷൻ. ഇലക്ട്രിക് വാഹനങ്ങൾക്കായി ഓട്ടോമോട്ടീവ് ബാറ്ററികൾ വിതരണം ചെയ്യുന്നതിനായിയാണ് കമ്പനി നിക്ഷേപം നടത്തുന്നത്.

2024 നും 2026 നും ഇടയിൽ ബാറ്ററി ഉൽപ്പാദനം ആരംഭിക്കാൻ ടൊയോട്ട ലക്ഷ്യമിടുന്നു. ഇരു രാജ്യങ്ങളിലെയും ബാറ്ററി ഉൽപ്പാദന ശേഷി 40 GWh വരെ വർധിപ്പിക്കാൻ വേണ്ടിയാണ് കമ്പനി നിക്ഷേപം ആസൂത്രണം ചെയ്തിരിക്കുന്നത്. ടൊയോട്ട പ്ലാന്റുകളിലും പാനസോണികുമായുള്ള സംയുക്ത സംരംഭമായ പ്രൈം പ്ലാനറ്റ് എനർജി & സൊല്യൂഷൻസ് കമ്പനിയിലും ഇത് ഏകദേശം 400 ബില്യൺ യെൻ നിക്ഷേപിക്കും.

കൂടാതെ, നോർത്ത് കരോലിനയിലെ കമ്പനിയുടെ ബാറ്ററി നിർമ്മാണ കേന്ദ്രത്തിനായി ഏകദേശം 2.5 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താനും ടൊയോട്ട പദ്ധതിയിടുന്നു. വാഹന നിർമ്മാതാവ് ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് നടത്തിയ നിക്ഷേപങ്ങൾക്ക് പുറമെയാണ് നിലവിലെ നിക്ഷേപം.

X
Top