ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

മോദി സർക്കാരിന് കീഴിൽ നികുതി പിരിവിൽ മൂന്നു മടങ്ങ് വർധന

കൊച്ചി: മോദി സർക്കാരിൻെറ 10 വർഷത്തെ ഭരണ കാലത്ത് നികുതി പിരിവ് മൂന്നു മടങ്ങ് വർധിച്ച് 19 ലക്ഷം കോടി രൂപയായി. വ്യക്തികളുടെ വർദ്ധിച്ച വരുമാനം മൂലം ആദായ നികുതിയിലും വർ‌ധന.

2013-14 സാമ്പത്തിക വർഷത്തിലെ നികുതി പിരിവ് 6.38 ലക്ഷം കോടിയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 16.61 ലക്ഷം കോടി രൂപയായാണ് ഉയർന്നത്. ഈ സാമ്പത്തിക വർഷത്തിൽ, മൊത്തം പ്രത്യക്ഷ നികുതി പിരിവിൽ 20 ശതമാനമാണ് വ‍ർധന.

വ്യക്തിഗത ആദായനികുതി, കോർപ്പറേറ്റ് നികുതി എന്നിവ വർധിച്ചിട്ടുണ്ട്. 2024 മാർച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വർഷം നികുതി പിരിവ് റെക്കോ‍ഡിൽ എത്തിയേക്കുമെന്ന് സൂചന.

2023-24 ബജറ്റിൽ പ്രതീക്ഷിച്ച തുക ഏകദേശം 18.23 ലക്ഷം കോടി രൂപയാണ്. നികുതി വ്യവസ്ഥകൾ ലളിതമാക്കിയത് ഗുണം ചെയ്തു. 2019 ൽ, കോർപ്പറേറ്റ് നികുതിയിലും ഇളവ് നൽകിയിരുന്നു. 2020 ഏപ്രിലിൽ വ്യക്തികൾക്കായി സമാനമായ സ്കീം അവതരിപ്പിച്ചിരുന്നു.

2023-24 ബജറ്റിൽ പുതിയ നികുതി സ്ലാബുകൾ പരിഷ്കരിച്ചിരുന്നു. പഴയ സ്ലാബോ പുതിയ സ്ലാബോ നികുതി ദായകർക്ക് തിരഞ്ഞെടുക്കാനുള്ള സ്വതന്ത്ര്യമുണ്ട്.

പുതിയ ആദായനികുതി വ്യവസ്ഥ ആകർഷകമാ‌യി കണക്കാക്കുന്നവരുമുണ്ട്.

X
Top