ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

മോദി സർക്കാരിന് കീഴിൽ നികുതി പിരിവിൽ മൂന്നു മടങ്ങ് വർധന

കൊച്ചി: മോദി സർക്കാരിൻെറ 10 വർഷത്തെ ഭരണ കാലത്ത് നികുതി പിരിവ് മൂന്നു മടങ്ങ് വർധിച്ച് 19 ലക്ഷം കോടി രൂപയായി. വ്യക്തികളുടെ വർദ്ധിച്ച വരുമാനം മൂലം ആദായ നികുതിയിലും വർ‌ധന.

2013-14 സാമ്പത്തിക വർഷത്തിലെ നികുതി പിരിവ് 6.38 ലക്ഷം കോടിയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 16.61 ലക്ഷം കോടി രൂപയായാണ് ഉയർന്നത്. ഈ സാമ്പത്തിക വർഷത്തിൽ, മൊത്തം പ്രത്യക്ഷ നികുതി പിരിവിൽ 20 ശതമാനമാണ് വ‍ർധന.

വ്യക്തിഗത ആദായനികുതി, കോർപ്പറേറ്റ് നികുതി എന്നിവ വർധിച്ചിട്ടുണ്ട്. 2024 മാർച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വർഷം നികുതി പിരിവ് റെക്കോ‍ഡിൽ എത്തിയേക്കുമെന്ന് സൂചന.

2023-24 ബജറ്റിൽ പ്രതീക്ഷിച്ച തുക ഏകദേശം 18.23 ലക്ഷം കോടി രൂപയാണ്. നികുതി വ്യവസ്ഥകൾ ലളിതമാക്കിയത് ഗുണം ചെയ്തു. 2019 ൽ, കോർപ്പറേറ്റ് നികുതിയിലും ഇളവ് നൽകിയിരുന്നു. 2020 ഏപ്രിലിൽ വ്യക്തികൾക്കായി സമാനമായ സ്കീം അവതരിപ്പിച്ചിരുന്നു.

2023-24 ബജറ്റിൽ പുതിയ നികുതി സ്ലാബുകൾ പരിഷ്കരിച്ചിരുന്നു. പഴയ സ്ലാബോ പുതിയ സ്ലാബോ നികുതി ദായകർക്ക് തിരഞ്ഞെടുക്കാനുള്ള സ്വതന്ത്ര്യമുണ്ട്.

പുതിയ ആദായനികുതി വ്യവസ്ഥ ആകർഷകമാ‌യി കണക്കാക്കുന്നവരുമുണ്ട്.

X
Top