വിഴിഞ്ഞത്ത് തടഞ്ഞ വിദേശ കപ്പലിന് ഇന്ധനം നിറച്ചു നൽകി കേരളാ മാരിടൈം ബോർഡ്പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്ഇന്ധന വില വർധനവ്: സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾഏപ്രിലില്‍ നടന്നത് 2,235 കോടി യുപിഐ ഇടപാടുകള്‍

ആർഇൻഫ്രയുടെ റോഡ് പദ്ധതികൾ ഏറ്റെടുക്കാൻ മൂന്ന് ലേലക്കാർ

മുംബൈ: 6,000 കോടി രൂപയുടെ മൂല്യത്തിൽ, അനിൽ അംബാനി കമ്പനിയായ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ (റി ൻഫ്ര) എട്ട് റോഡ് പദ്ധതികൾ ഏറ്റെടുക്കാനുള്ള മത്സരത്തിലാണ് മൂന്ന് ലേലക്കാർ.

മാക്ക്വാറിയ് ഗ്രൂപ്പ്, ക്യൂബ ഹൈവേയ്സ്, കൊടക് ആൾട്ടർനേറ്റ അസറ്റ് മാനേജർസ് എന്നിവരുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഈ മാസം അവസാനത്തോടെ റിൻഫ്രയുടെ മുഴുവൻ റോഡ് പോർട്ട്‌ഫോളിയോയുടെയും വിൽപ്പന പ്രതീക്ഷിക്കുന്നതായും ബാങ്കർമാർ പറഞ്ഞു.

ചർച്ചകൾ വിജയിക്കുകയാണെങ്കിൽ, ഈ ഇടപാടിന്റെ ഫലമായി ആർഇൻഫ്രയുടെ ഏകീകൃത കടം മാർച്ചിലെ 14,500 കോടി രൂപയിൽ നിന്ന് 40 ശതമാനത്തിലധികം കുറഞ്ഞ് ഏകദേശം 8,500 കോടി രൂപയായി മാറും.

88.27 കി.മീ ട്രിച്ചി-ഡിണ്ടിഗൽ റോഡ്, സേലത്തിനും ഉളുന്ദൂർപേട്ടിനുമിടയിൽ 136.36 കി.മീ റോഡ്, 66.18 കി.മീ ഗുർഗോൻ -ഫരീദാബാദ് റോഡ്, 79.95 കി.മീ ട്രിച്ചി-കരൂർ, 54 കി.മീ ദിണ്ടിഗൽ-സമയനല്ലൂർ, 60 കി.മീ ഹൊസൂർ-കൃഷ്ണഗിരി, 60 കി.മീ ഹൊസൂർ- പൂനെയ്ക്കും സത്താറയ്ക്കും ഇടയിലുള്ള ലെയ്ൻ റോഡ് പദ്ധതിയും 33.48 കിലോമീറ്റർ നാമക്കൽ-കരൂർ ഹൈവേ എന്നിവയാണ് വിൽപ്പനയ്ക്കുള്ള പദ്ധതികൾ.

2021 ജനുവരിയിൽ, റിൻഫ്ര അതിന്റെ ഡൽഹി-ആഗ്ര ടോൾ റോഡ് ക്യൂബ് ഹൈവേ ആൻഡ് ഇൻഫ്രാസ്ട്രക്ചറിന് 3,600 കോടി രൂപയ്ക്ക് വിറ്റുവെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇങ്ങനെ വിറ്റുകിട്ടിയ മുഴുവൻ തുകയും കടം കുറക്കാനാണ് കമ്പനി വിനിയോഗിച്ചത്.

X
Top