ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

120 യൂണിറ്റിന് വരെയുള്ള വൈദ്യുതി സബ്സിഡി പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: മാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് സബ്സിഡി തുടർന്നും ലഭിക്കുമെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു.

കേരള സ്റ്റേറ്റ് ഇലട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻന്റെ നിർദേശപ്രകാരം വൈദ്യുതി നിരക്ക് കൂട്ടിയതായും, സബ്‌സിഡികൾ പിൻവലിച്ചതായും സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഇതിനെതിരെ വലിയ ജനരോഷം ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് 120 യൂണിറ്റിന് വരെ സബ്‌സിഡി പുനഃസ്ഥാപിച്ചു കൊണ്ടുള്ള സർക്കാരിന്റെ പ്രഖ്യാപനം. വൈദ്യുതി നിരക്ക് ഉയർത്തിയത് 90 ലക്ഷം ഉപഭോക്താക്കളെ ബാധിക്കും.

120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 44 രൂപയാണ് സബ്സിഡി നൽകുന്നത്.
കെഎസ്ഇബി ആണ് ഉപഭോക്താക്കൾക്ക് സബ്സിഡി നൽകുന്നത്. അത് മൂലം കെഎസ്ഇബിക്കു ഉണ്ടാകുന്ന നഷ്ടം സർക്കാർ നികത്തണം.

സർക്കാരിന്റെ ഇപ്പോഴത്തെ സാമ്പത്തിക നിലയിൽ അതിനുള്ള പണം എവിടെ നിന്ന് കണ്ടെത്തും എന്നത് വലിയ പ്രശ്നമാണ്. ഈ പണം സർക്കാർ കൊടുക്കാതിരുന്നാലോ, കൊടുക്കാൻ താമസം നേരിട്ടാലോ, കെ എസ് ഇ ബി പ്രതിസന്ധിയിലാകും.

X
Top