തിരഞ്ഞെടുപ്പിന് മുമ്പുള്ള സൗജന്യങ്ങൾക്കെതിരെ സുപ്രീംകോടതിഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെന്ന് പീയുഷ് ഗോയൽരാജ്യത്ത് ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും എണ്ണ വിലയിൽ അനക്കമില്ലഇന്‍വസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി: 55,000 കോടിയുടെ പദ്ധതികള്‍ നിര്‍മ്മാണം തുടങ്ങിഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ വർധിപ്പിച്ച നടപടി യുഎസ് സുപ്രീം കോടതി റദ്ദാക്കി; പ്രസിഡൻ്റ് ട്രംപിന് കനത്ത തിരിച്ചടി

വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞു

ന്യൂഡൽഹി: ഓഗസ്റ്റിൽ രാജ്യമാകെയുള്ള വിലക്കയറ്റത്തോത് 3.65%. ജൂലൈ മാസത്തെ അപേക്ഷിച്ച് നിരക്കിൽ നേരിയ വർധനയുണ്ട്. കഴിഞ്ഞ 5 വർഷത്തിനിടയ്ക്കുള്ള രണ്ടാമത്തെ കുറഞ്ഞ നിരക്കാണ് ഓഗസ്റ്റിലേത്.

ഏറ്റവും കുറവ് ജൂലൈയിലായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിലെയും ജൂലൈയിലെയും വളരെ ഉയർന്ന വിലക്കയറ്റത്തോതുമായി ബന്ധപ്പെടുത്തി കണക്കുകൂട്ടിയതുമൂലമുള്ള കുറവും (ഹൈ ബേസ് ഇഫക്റ്റ്) കണക്കിൽ പ്രതിഫലിച്ചിട്ടുണ്ട്. ഇത് വരും മാസങ്ങളിൽ തുടരാനിടയില്ല.

വിലക്കയറ്റത്തോത് സ്ഥിരതയോടെ 4 ശതമാനത്തിനു താഴെയെത്തിയാൽ മാത്രമേ പലിശയിൽ കുറവു പ്രതീക്ഷിക്കാനാവൂ എന്നാണ് റിസർവ് ബാങ്ക് ആവർത്തിച്ചു വ്യക്തമാക്കിയിരിക്കുന്നത്.

കേരളത്തിലെ വിലക്കയറ്റത്തോത് ജൂലൈയിൽ 4.51 ശതമാനമായിരുന്നത് ഓഗസ്റ്റിൽ 4.1 ശതമാനമായി കുറഞ്ഞു. നഗരമേഖലകളിലെ വിലക്കയറ്റം 4.03%, ഗ്രാമങ്ങളിലേത് 4.13%.

X
Top