എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഗോതമ്പ് സംഭരിക്കുന്നതിനുള്ള ചട്ടങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കി

ന്യൂഡൽഹി: ഗോതമ്പ് സംഭരിക്കുന്നതിനുള്ള ചട്ടങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കി. പൂഴ്ത്തിവയ്പും വിലക്കയറ്റവും തടയുന്നതിനു വേണ്ടിയാണ് പുതിയ നിർദേശങ്ങൾ.

അടുത്ത വർഷം മാർച്ച് 31 വരെ ബാധകമായുള്ള ചട്ടങ്ങളാണ് പുനഃസംഘടിപ്പച്ചതെന്നു ഭക്ഷ്യവകുപ്പ് അറിയിച്ചു. മൊത്തവ്യാപാരികൾക്ക് സംഭരിക്കാവുന്ന ഗോതന്പ് 2,000 ടണ്ണിൽ നിന്ന് 1000 ടണ്ണാക്കി കുറച്ചു.

റീട്ടെയ്‌ലർമാർക്ക് മുമ്പുണ്ടായിരുന്നു പത്തു ടണ്ണിന് പകരം അഞ്ച് ടണ്‍ സംഭരിക്കാം. വലിയ റീട്ടെയ്‌ടെർമാർക്ക് മുന്പുണ്ടായിരുന്ന പത്തു ടണ്ണിനു പകരം ഓരോ ഒൗട്ട്‌ലെറ്റിലും അഞ്ച് ടണ്‍ വിതം സംഭരിക്കാം.

സംഭരണത്തിനുള്ള പരിധി ആദ്യമായി പ്രാബല്യത്തിൽ വന്നത് ജൂണ്‍ 24നാണ്. പിന്നീട് സെപ്റ്റംബർ ഒൻപതിന് കൂടുതൽ കർശനമാക്കുകയായിരുന്നു.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും പൂഴ്ത്തിവയ്പ് തടയുന്നതിനുമാണ് ഇത്തരം നീക്കങ്ങൾ.

X
Top