ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ടെലിമെഡിക്കോണിന് അമൃതയിൽ തുടക്കമായി

കൊച്ചി: ടെലി മെഡിസിൻ സൊസൈറ്റി ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന 18- ആം അന്താരാഷ്ട്ര ടെലിമെഡിക്കോൺ കോൺഫറൻസിന് കൊച്ചി അമൃത ആശുപത്രിയിൽ തുടക്കമായി.
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് വൈസ്ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ടെലിമെഡിസിന് രാജ്യത്താകമാനം നിയമ പരിരക്ഷയുണ്ട്. 5 ജിയിലേക്ക് മാറുന്നതോടെ ടെലിമെഡിസിൻ ജനകീയമാകും. കൂടുതൽ മികവ് നേടുകയും ചെയ്യും. ആധുനിക സാങ്കേതിക വിദ്യകൾ പലതും ടെലി മെഡിസിനിൽ നിർണായക സ്വാധീനം ചെലുത്തും. വിർച്വൽ റിയാലിറ്റി, ഓഗ്മെൻ്റഡ് റിയാലിറ്റി തുടങ്ങിയവ ടെലി മെഡിസിൻ സാധ്യതകളെ പരമാവധിയിലെത്തിക്കും. രോഗിയുമായി തൊട്ടടുത്തിരുന്ന് പരിശോധന നടത്തുന്ന പ്രതീതി ഈ നവ സങ്കേതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമൃത ഹോസ്പിറ്റൻസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ആമുഖ പ്രഭാഷണം നടത്തി.
വീഡിയോ സന്ദേശത്തിലൂടെ സംവദിച്ച ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് ഐഎസ്ആർഒ ടെലി മെഡിസിൻ്റെ പ്രാഥമിക ഘട്ടത്തിൽ എടുത്ത മുൻകൈകൾ പരാമർശിച്ചു. സാങ്കേതിക വിദ്യകളുടെ വളർച്ചയും, സമന്വയവുമാണ് വലിയ പ്രതീക്ഷ നൽകുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
സ്റ്റാർട്ടപ്പുകൾ, സ്വകാര്യ സംരംഭകർ, ടെക്നോളജി പങ്കാളികൾ എന്നിവ ധാരാളമായി രംഗത്ത് വരണമെന്ന് കേരള ഐടി സെക്രട്ടറി രത്തൻ ഖേൽക്കർ ഐഎഎസ് പറഞ്ഞു. വലിയ പങ്കാളിത്തമാണ് ഈ മേഖലയുടെ വളർച്ചക്ക് ഏറ്റവും അനിവാര്യമെന്നും അദ്ദേഹം സൂചിപ്പിച്ചു. 5ജി ഏറ്റവും മികച്ച പശ്ചാത്തലം ഒരുക്കിയിരിക്കുന്നു. അത് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
ടെലിമെഡിസിൻ അന്താരാഷ്ട്ര കോൺഫറൻസ് മൂന്ന് ദിവസം നീണ്ടു നിൽക്കും.
ടെലി മെഡിസിനിൽ സ്വാധീനം ചെലുത്താനിടയുള്ള എല്ലാ സങ്കേതങ്ങളും, പങ്കാളിത്ത സാധ്യതകളും സമ്മേളനം ചർച്ച ചെയ്യും.

X
Top