അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

എജിആർ വിഷയത്തില്‍ സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ വീണ്ടും നിരക്ക് ഉയർത്താൻ ടെലികോം കമ്പനികൾ

കൊച്ചി: അഡ്‌ജസ്റ്റഡ് ഗ്രോസ് റെവന്യു(എ.ജി.ആർ/AGR) വിഷയത്തില്‍ ടെലികോം കമ്പനികളുടെ(Telecom Companies) ഹർജി സുപ്രീം കോടതി(Suprem Court) തള്ളിയതോടെ മൊബൈല്‍ ഫോണ്‍ കാള്‍ നിരക്ക്(Call Tariff) വീണ്ടും കൂടാൻ സാദ്ധ്യതയേറി.

സ്‌പെക്‌ട്രം ബാദ്ധ്യത കണക്കിലെടുത്ത് സേവനങ്ങളുടെ നിരക്ക് കൂട്ടാതെ മുന്നോട്ടു പോകാനാകില്ലെന്ന് പ്രധാന ടെലികോം കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവ വ്യക്തമാക്കുന്നു.

അഞ്ചാം തലമുറ സേവനങ്ങള്‍ നല്‍കുന്നതിന് അധിക നിക്ഷേപം കമ്പനികള്‍ നടത്തുമ്പോള്‍ എ.ജി.ആർ ബാദ്ധ്യത കമ്പനികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. രണ്ട് മാസം മുൻപ് ജിയോയും എയർടെല്ലും നിരക്കുകളില്‍ വർദ്ധന വരുത്തിയിരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ മൊബൈല്‍ കാള്‍ നിരക്കുകളില്‍ ഇരുപത് ശതമാനം വരെ വർദ്ധന പ്രതീക്ഷിക്കാമെന്ന് അനലിസ്‌റ്റുകള്‍ പറയുന്നു.

X
Top