കലാധിഷ്ഠിത സംരംഭങ്ങള്‍ക്ക് കെഎസ് യുഎം പിന്തുണ: കേരള കലാമണ്ഡലവുമായി ധാരണാപത്രം ഒപ്പിട്ടുഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യത

ഇന്ത്യയിൽ തൊഴിലവരങ്ങളിൽ വൻ മുന്നേറ്റമുണ്ടാകുമെന്ന് ടീംലീസ്; 2030ൽ 2,400ലധികം ഗ്ലോബൽ കപ്പാസിറ്റി സെൻ്ററുകൾ

മുംബൈ: ഇന്ത്യയിൽ 2030 ആകുമ്പോഴേക്കും 2,400-ലധികം ഗ്ലോബൽ കപ്പാസിറ്റി സെന്ററുകൾ (ജിസിസി) ഉണ്ടാകുമെന്ന് ടീം ലീസ് റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുഎസ് സർക്കാരും കർശനമാക്കിയ കുടിയേറ്റ നിയമങ്ങൾ, ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യയിൽ അവരുടെ ഓഫീസുകളും പ്രവർത്തനങ്ങളും വളർത്തുന്നതിനും വികസിപ്പിക്കുന്നതിനും തടസ്സമായിട്ടില്ലെന്ന് അവർ പറഞ്ഞു.

നിലവിൽ ഇന്ത്യയിൽ 1,800 ഗ്ലോബൽ കപ്പാസിറ്റി സെന്ററുകൾ ഉണ്ട്. ഉൽപ്പാദനം, ധനകാര്യം, സാങ്കേതികവിദ്യ, ഡാറ്റ വിശകലനം തുടങ്ങിയ നിരവധി മേഖലകളിൽ ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ലോകത്തിലെ മൊത്തം ജിസിസികളിൽ പകുതിയിലധികവും ഇന്ത്യയിലാണ്, കൂടാതെ അവർ ഏകദേശം 64.6 ബില്യൺ ഡോളർ കയറ്റുമതി വരുമാനം കൊണ്ടുവരുന്നു.
2030 ആകുമ്പോഴേക്കും ഈ തുക ഇരട്ടിയാകുമെന്ന് ടീം ലീസ് പറയുന്നു. 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ ജിസിസികൾക്ക് 110 ബില്യൺ ഡോളർ സാമ്പത്തിക മൂല്യം സൃഷ്ടിക്കാൻ കഴിയുമെന്നും സർവേ പറയുന്നു.

എന്താണ് ഗ്ലോബൽ കപ്പാസിറ്റി സെന്റ (ജിസിസി)
ബഹുരാഷ്ട്ര കമ്പനികളുടെ വിദേശ ഓഫീസുകളാണ് ജിസിസികൾ. ഐടി സപ്പോർട്ട് , റിസർച്ച് ആൻഡ് ടെവേലോപ്മെന്റ്, ധനകാര്യം, ഉപഭോക്തൃ സേവനം തുടങ്ങിയ പ്രത്യേക സേവനങ്ങൾ അവ നൽകുന്നുണ്ട് . കമ്പനികൾക്ക് വിദഗ്ധ തൊഴിലാളികളെ കണ്ടെത്താൻ കഴിയുന്ന സ്ഥലങ്ങളിലും അവ വളരാൻ സഹായിക്കുന്ന നല്ല ബിസിനസ്സ് അന്തരീക്ഷത്തിലുമാണ് സാധാരണയായി ഈ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്.

“വളർച്ചയുടെ അടുത്ത ഘട്ടം എന്ന് പറയുന്നത് “നാനോ-ജിസിസികൾ” എന്നറിയപ്പെടുന്ന ചെറിയ കേന്ദ്രങ്ങളിൽ നിന്നായിരിക്കും. 100 ൽ താഴെ ജീവനക്കാരെ മാത്രമേ ഈ കേന്ദ്രങ്ങളിൽ ഉൾപ്പെടുത്തുകയുള്ളൂ, പ്രധാനമായും ഗവേഷണം, വികസനം, കൃത്രിമ ബുദ്ധി എന്നിവയിലായിരിക്കും ഇവ ശ്രദ്ധ കേന്ദ്രീകരിക്കുക” എന്ന് ടീംലീസ് ഡിജിറ്റൽ സിഇഒ നീതി ശർമ്മ പറഞ്ഞു.

“ദീർഘകാലാടിസ്ഥാനത്തിൽ, കൂടുതൽ ജോലികൾ ഇന്ത്യയിലേക്ക് അയയ്ക്കുമെന്ന് ആഗോള നേതാക്കൾ പറയുന്നു. ലോകത്തിലെ മികച്ച 500 കമ്പനികളിൽ ഏകദേശം 50, മുതൽ 60 ശതമാനം കമ്പനികൾക്കും ഇതിനകം ഇന്ത്യയിൽ ഓഫീസുകളുണ്ട്, അവർ ഇപ്പോഴും കൂടുതൽ ആളുകളെ നിയമിക്കുന്നുണ്ട്, എന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായി പുതിയ എച്ച്-1ബി വിസ അപേക്ഷകൾക്ക് ഒരു ലക്ഷം ഡോളറായി ഫീസ് ഉയർത്തുകയും അതുമായി ബന്ധപ്പെട്ട പുതിയ നിയമത്തിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു. ഇത് ഔട്ട്‌സോഴ്‌സ് ചെയ്ത ജോലികൾക്ക് പുതിയ നികുതികൾ ഏർപ്പെടുത്തുമോ എന്ന് പല ആഗോള ടെക് കമ്പനികൾക്കും ആശങ്ക ഉണ്ടാക്കി.

എന്നിരുന്നാലും, ഈ രാഷ്ട്രീയ തീരുമാനങ്ങൾ ദീർഘകാല നിയമന പദ്ധതികളെ ബാധിക്കില്ലെന്ന് ടീംലീസിന്റെ സിഇഒ ഋഷി അഗർവാൾ പറഞ്ഞു. “ഒരു രാഷ്ട്രീയ നയ തീരുമാനം കാരണം കമ്പനികൾ അവരുടെ നിയമനം അല്ലെങ്കിൽ പിരിച്ചുവിടൽ പദ്ധതികളിൽ മാറ്റം വരുത്തുന്നില്ല” എന്ന് അദ്ദേഹം റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ഇതിന്റെ ഒരു പ്രധാന കാരണം ഇന്ത്യയിലെ ജിസിസികൾ ഇപ്പോൾ യുഎസ് കമ്പനികളിൽ നിന്നുള്ളതല്ല എന്നതാണ്. നിരവധി യൂറോപ്യൻ, തെക്കുകിഴക്കൻ ഏഷ്യൻ കമ്പനികളാണ് ഇപ്പോൾ നിലവിൽ ഉള്ളത്. ഈ കമ്പനികൾ ഇന്ത്യയിൽ അവരുടെ കേന്ദ്രങ്ങൾ ആരംഭിക്കുന്നത് അവർക്ക് വിദഗ്ധ തൊഴിലാളികളെ ലഭിക്കും എന്നുള്ളതും അവരുടെ കമ്പനികൾക്ക് കുറഞ്ഞ ചെലവുകൾ മാത്രമായിരിക്കും എന്നുള്ളതാണ്.

ഉത്തർപ്രദേശ് പോലുള്ള ചില സംസ്ഥാന സർക്കാരുകൾ കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനായി പ്രത്യേക ജിസിസി നയങ്ങൾ ആരംഭിച്ചിട്ടുണ്ട്.

X
Top