എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

500 മില്യൺ ഡോളറിന്റെ കടം സമാഹരിക്കാൻ ടാറ്റ സൺസ്

മുംബൈ: ടാറ്റ സൺസ് 500 മില്യൺ ഡോളറിന്റെ ഓഫ്‌ഷോർ വായ്പകൾ സമാഹരിക്കുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ബാങ്ക് ഓഫ് അമേരിക്ക, ജപ്പാനിലെ എസ്എംബിസി, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് എന്നിവയുടെ പിന്തുണയോടെയാണ് കമ്പനി വായ്പാ സമാഹരിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

വായ്‌പാ ഇടപാടിന്റെ കാലാവധി അഞ്ച് വർഷമായിരിക്കും. വരും ആഴ്ചകളിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. സെക്യൂർഡ് ഓവർനൈറ്റ് ഫിനാൻസിംഗ് റേറ്റിനേക്കാൾ (എസ്ഒഎഫ്ആർ) 110-120 ബേസിസ് പോയിന്റ് കൂടുതലായിരിക്കും ഈ സൗകര്യത്തിന് കീഴിലെ വായ്പാ നിരക്ക്.

ഇന്ത്യൻ സ്ഥാപനങ്ങൾ വായ്പകൾക്കായി വിദേശ വിപണികൾ കൂടുതലായി പ്രയോജനപ്പെടുത്തുന്ന സമയത്താണ് ഈ വികസനം എന്നതും ശ്രദ്ധേയമാണ്. പിരമൽ ഫാർമ ഓഫ്‌ഷോർ മാർക്കറ്റുകളിൽ നിന്ന് 225 മില്യൺ ഡോളർ വായ്പയും. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വായ്പക്കാനായ എച്ച്‌ഡിഎഫ്‌സി ബാങ്ക് 1.1 ബില്യൺ ഡോളറും അടുത്തിടെ സമാഹരിച്ചിരുന്നു.

ഇന്ത്യയിലെ മുൻനിര കോർപ്പറേറ്റുകളിൽ ഒരാളാണ് ടാറ്റ സൺസ്. ടാറ്റ ഗ്രൂപ്പ് പൂനെ ഉൾപ്പെടെയുള്ള മെട്രോ റെയിൽ പദ്ധതികളിൽ നിക്ഷേപം നടത്താൻ ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ട്. സാങ്കേതികവിദ്യ, ഇൻഫ്രാസ്ട്രക്ചർ, സ്റ്റീൽ, ടെലികോം, ഓട്ടോമോട്ടീവ് എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങളിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

X
Top