Alt Image
സ്വർണം മറികടന്നത് സാമ്പത്തിക മാന്ദ്യത്തിനും കോവിഡിനും ശേഷമുണ്ടായ കുതിപ്പ്പുതിയ അടിസ്ഥാന വര്‍ഷത്തില്‍ വിലക്കയറ്റത്തില്‍ 2.75% വര്‍ധനചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതി; 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് അംഗീകാരംകൊച്ചി മെട്രോ രണ്ടാംഘട്ടം: 1,016 കോടിയുടെ വായ്പയ്ക്ക് സർക്കാർ അനുമതിവിദേശത്തേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ ഒഴുക്ക് കുറയുന്നു

പ്രതീക്ഷകളെ മറികടന്ന്‌ ടാറ്റ മോട്ടോഴ്‌സ്, അറ്റാദായം 2958 കോടി രൂപ

ന്യൂഡല്‍ഹി: സകല പ്രവചനങ്ങളേയും മറികടന്നിരിക്കയാണ്‌ ടാറ്റ മോട്ടോഴ്‌സ്. 2022 ഡിസംബര്‍ പാദത്തില്‍ 1516.14 കോടി രൂപയുടെ നഷ്ടം നേരിട്ട കമ്പനി, നടപ്പ് സാമ്പത്തികവര്‍ഷത്തിലെ സമാന പാദത്തില്‍ അത് 2957.71 കോടി രൂപയുടെ അറ്റാദായമാക്കി മാറ്റി. 300-800 കോടി മാത്രമായിരുന്നു പ്രതീക്ഷ.

സ്റ്റാന്റലോണ്‍ അടിസ്ഥാനത്തില്‍ നഷ്ടം 26.50 കോടി രൂപയായി ചുരുങ്ങുമെന്നായിരുന്നു കോടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റെ നിഗമനം. വരുമാനം മുന്‍വര്‍ഷത്തെ 88,488.59 കോടി രൂപയാക്കാനും കമ്പനിയ്ക്കായിട്ടുണ്ട്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 22.51 ശതമാനം വര്‍ധനവ്.

പണലാഭവും പ്രവര്‍ത്തന മൂലധനവും മെച്ചപ്പെട്ടതിനാല്‍ ത്രൈമാസത്തില്‍ സൗജന്യ പണമൊഴുക്ക് (ഓട്ടോമോട്ടീവ്) 5,300 കോടി രൂപയായി. മുന്‍വര്‍ഷത്തിലിത് 4,000 കോടി രൂപയായിരുന്നു.

ജെഎല്‍ആര്‍
ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും വലിയ യൂണിറ്റായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ (ജെഎല്‍ആര്‍) വരുമാനം 6 ബില്യണ്‍ പൗണ്ടാണ്. പ്രതിവര്‍ഷം വര്‍ധന 28 ശതമാനം (YoY). തുടര്‍ച്ചയായി 15 ശതമാനം വര്‍ധനവാണിത്. നികുതിക്ക് മുമ്പുള്ള ലാഭം 265 മില്യണ്‍ പൗണ്ട്. ഒരു വര്‍ഷം മുമ്പ് 9 മില്യണ്‍ പൗണ്ടിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്. മാര്‍ജിന്‍, 1.4 ശതമാനത്തില്‍ നിന്ന് 3.7 ശതമാനമായി ഉയര്‍ന്നു.

വാണിജ്യ വാഹനങ്ങള്‍ (സിവി)
ടാറ്റ സിവി വരുമാനം 22.5 ശതമാനം ഉയര്‍ന്ന് 16,900 കോടി രൂപയിലെത്തി. എബിറ്റ മാര്‍ജിനുകള്‍ 8.4 ശതമാനം(580 ബിപിഎസ് വര്‍ഷം വര്‍ദ്ധന). മെച്ചപ്പെട്ട മിശ്രിതം, ചെലവ് എന്നിവയും ഉത്പാദന ചെലവ് കുറഞ്ഞതുമാണ് കാരണം.
ടാറ്റ സിവി ആഗോള മൊത്തവ്യാപാരം ഈ പാദത്തില്‍ 97,100 യൂണിറ്റായി (വര്‍ഷത്തില്‍ 6 ശതമാനം കുറഞ്ഞു). എന്നാല്‍ ആഭ്യന്തര മൊത്തവ്യാപാരം 90,800 യൂണിറ്റ് (മാറ്റമില്ല). ആഭ്യന്തര റീട്ടെയില്‍ 97,700 യൂണിറ്റ് (5 ശതമാനം വര്‍ധന).

യാത്രാ വാഹനങ്ങള്‍ (പിവി)

ടാറ്റ പിവി വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 37 ശതമാനം ഉയര്‍ന്ന് ഏകദേശം 11,700 കോടി രൂപയിലെത്തി. എബിറ്റ മാര്‍ജിന്‍ 6.9 ശതമാന (വര്‍ഷം 370 bps വര്‍ദ്ധന) മായി മെച്ചപ്പെട്ടു. അളവുകളും മിശ്രിതവും, പ്രത്യേക ഓഫുകളുമാണ് മാര്‍ജിന്‍ മെച്ചപ്പെടുത്തിയത്. പിവി ഗാര്‍ഹിക മൊത്തവ്യാപാരം 1,31,300 യൂണിറ്റായി. (33 ശതമാനം വര്‍ധിച്ചു), ആഭ്യന്തര റീട്ടെയില്‍ 1,38,900 യൂണിറ്റ്(27 ശതമാനം ഉയര്‍ന്നു).ഇത് ഏറ്റവും ഉയര്‍ന്നതാണ്. ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) അളവ് 12,600 യൂണിറ്റ് (116 ശതമാനം വര്‍ധന).

X
Top