വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

ടാറ്റ മോട്ടോഴ്സിന്റെ ലാഭം പകുതിയായി; ഓഹരി ഉടമകൾക്ക് ഡിവി‍ഡന്റ് നൽകും

ടാറ്റ ഗ്രൂപ്പിന്റെ അഭിമാന കമ്പനികളിലൊന്നും ആഗോള തലത്തിൽ സാന്നിധ്യമുള്ള വാഹന നിർമാതാക്കളുമായ ടാറ്റ മോട്ടോർസിന്റെ, 2024-25 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലെ (2025 ജനുവരി – മാർച്ച്) പ്രവർത്തനഫലം പ്രസിദ്ധീകരിച്ച. മാർച്ച് പാദത്തിൽ കമ്പനിയുടെ ലാഭം പകുതിയായി താഴ്ന്നു. അതേസമയം കമ്പനിയുടെ വരുമാനത്തിൽ വർധന കുറിച്ചു. രാജ്യത്ത് ഏറ്റവും വൈവിധ്യവത്കരിക്കപ്പെട്ട വാഹന നിർമാണ കമ്പനികളിലൊന്നായ ടാറ്റ മോട്ടോഴ്സിന്റെ മാർച്ച് പാദഫലം വിശദാംശമായി അറിയാം.

മാർച്ച് പാദഫലം
2024-25 സാമ്പത്തിക വർഷത്തിലെ ജനുവരി – മാർച്ച് പാദത്തിൽ ടാറ്റ മോട്ടോഴ്സ് നേടിയ സംയോജിത അറ്റാദായം 8,470 കോടി രൂപയാണ്. മുൻ വർഷത്തെ സമാന പാദത്തിൽ നേടിയ അറ്റാദായത്തേക്കാൾ‌ 51 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

അതേസമയം ജനുവരി – മാർച്ച് ത്രൈമാസ കാലയളവിൽ ടാറ്റ മോട്ടോഴ്സ് നേടിയ വരുമാനം 1.19 ലക്ഷം കോടി രൂപയാണ്. ഇത് വാർഷികാടിസ്ഥാനത്തിൽ കാര്യമായ മാറ്റമില്ലാത്ത നിലയിലാണ്. മാർച്ച് സാമ്പത്തിക പാദത്തിലെ പ്രവർത്തനലാഭം വാർഷികമായി നാല് ശ‌തമാനം ഇടിഞ്ഞ് 16,700 കോടി രൂപയായാണ് കുറിച്ചിരിക്കുന്നത്.

അതേസമയം സംയോജിത അടിസ്ഥാനത്തിൽ കമ്പനിയുടെ വാഹന വിഭാഗം കടബാധ്യതയിൽ നിന്നും മുക്തമായതായും ടാറ്റ മോട്ടോഴ്സ് അറിയിച്ചു.

ജാഗ്വാർ ലാൻഡ് റോവർ
ബ്രിട്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടാറ്റ മോട്ടോഴ്സിന്റെ ആഡംബര കാർ കമ്പനിയായ ജാഗ്വാർ ലാൻഡ് റോവർ മാർച്ച് സാമ്പത്തിക പാദത്തിൽ നേടി വരുമാനം 770 കോടി പൗണ്ട് (ഏകദേശം 86,800 കോടി രൂപ) ആണ്.

വാർഷികമാി 1.7 ശതമാനം ഇടിവാണ് കുറിച്ചത്. അതുപോലെ മാർച്ച് പാദത്തിൽ ജാഗ്വാർ ലാൻഡ് റോവർ നേടിയ നികുതിക്ക് മുന്നെയുള്ള ലാഭം 87.5 കോടി പൗണ്ട് (ഏകദേശം 9,870 കോടി രൂപ) ആണ്. മുൻവർഷം സമാന പാദത്തിൽ കമ്പനിയുടെ നികുതിക്ക് മുന്നെയുള്ള ലാഭം 66.10 കോടി പൗണ്ട് ആയിരുന്നു.

വാഹന വിൽപ്പന
2025 ജനുവരി – മാർച്ച് സാമ്പത്തിക പാദത്തിൽ ടാറ്റ മോട്ടോഴ്സ് (BSE: 500570, NSE: TATAMOTORS) വിറ്റഴിച്ച വാണിജ്യ വാഹനങ്ങൾ 99,600 ആണ്. വാർഷികമായി അഞ്ച് ശതമാനം ഇടിവ് കുറിച്ചു.

അതേസമയം വാണിജ്യ വാഹനങ്ങളുടെ കയറ്റുമതി വാർഷികമായി 29.4 ശതമാനം വർധനയോടെ 5,900 ആയി ഉയർന്നു. അതുപോലെ ഇക്കഴിഞ്ഞ മാർച്ച് പാദത്തിനിടെ ടാറ്റ മോട്ടോഴ്സ് വിറ്റഴിച്ച യാത്രാ വാഹനങ്ങളുടെ എണ്ണം വാർഷികമായി അഞ്ച് ശതമാനം ഇടിവ് നേരിട്ട് 1,47,000 ആയി താഴ്ന്നു.

ഡിവിഡ‍ന്റ് 6 രൂപ
മാർച്ച് പാദത്തിൽ കമ്പനിയുടെ ലാഭം പകുതിയായി താഴ്ന്നെങ്കിലും, നിക്ഷേപകർക്കായുള്ള ഫൈനൽ ഡിവിഡന്റ് അഥവാ അന്തിമ ലാഭവിഹിതം ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ഓഹരിക്ക് ആറ് രൂപ വീതമാകും നിക്ഷേപകർക്ക് കൈമാറുക.

ഓഹരി ഉടമകളുടെ യോഗത്തിന്റെ അനുമതിക്ക് വിധേയമായിട്ടാകും ഫൈനൽ ഡിവി‍ഡന്റ് കൈമാറുകയെന്നും കമ്പനി നേതൃത്വം അറിയിച്ചു. അനുമതി ലഭിച്ചാൽ 2025 ജൂൺ 24ന് മുൻപായി ഡിവിഡന്റ് കൈമാറുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ ടാറ്റ മോട്ടോഴ്സ് ഓഹരിയുടെ ഡിവി‍ഡന്റ് യീൽഡ് 0.85 ശതമാനമാണ്.

X
Top